അന്ന് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറേ സീനുകള്‍ അഭിനയിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ്

അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ ജഗദീഷിന് ആശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവും പ്രൊഡക്ഷകന്‍ കണ്ട്രോളറുമായ ഷിബു ജി. സുശീലന്‍. ജഗദീഷിന് തിരക്കുണ്ടായിരുന്ന സമയത്ത് താന്‍ അദ്ദേഹത്തിന്റെ ഡ്യൂപ് ആയി വേഷമിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹം സംവിധായകന്‍ ആയും എത്തും എന്നാണ് തന്റെ വിശ്വാസമെന്നും നിര്‍മ്മാതാവ് കുറിച്ചു.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം .
ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ് .

അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്തു .
മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ് .
എംകോംമിനു റാങ്ക് വാങ്ങിയ ആള്‍ .

ബാങ്ക് ഉദ്യോഗസ്ഥന്‍ ആയി തുടങ്ങി
പിന്നെ കോളേജില്‍ അധ്യാപകന്‍ അവിടെ നിന്ന് 1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ നടന്‍ .
അതിന്റെ ഇടയില്‍ അധിപന്‍ എന്ന സിനിമയുടെ തിരക്കഥകൃത്ത്
അങ്ങനെ പല മേഖലയില്‍. അതിന്റെ ഇടയില്‍ 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചു ..

ഡയറക്ടര്‍ താഹ സാര്‍ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തില്‍, ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകള്‍ ഞാന്‍ ചെയേണ്ടതായി വന്നു. കാരണം
ആ സമയങ്ങളില്‍ ജഗദീഷ് ചേട്ടന്‍ വളരെ തിരക്കുള്ള നടന്‍ ആയിരുന്നു .

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം .

ഞാന്‍ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടില്‍ പോയിട്ടുണ്ട് ..
നല്ല ഒരു കുടുംബനാഥന്‍

ചേട്ടന്റെ ഭാര്യ രമ ചേച്ചി ..ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ആയിരുന്നു .
ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാന്‍ നമ്മള്‍ സാധാരണ കാര്‍ ചെല്ലുമ്പോള്‍
ചേച്ചിക്ക് പോകാന്‍ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും …..

രണ്ടു പെണ്‍ കുട്ടികള്‍ ആണ് ജഗദീഷ് ചേട്ടന് .മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചു
മരുമകന്‍ IPS ഓഫീസര്‍ ആണ്

ജഗദീഷ് ചേട്ടന്‍ ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ കൂടി വരണം…
വരും എന്നാണ് എന്റെ വിശ്വാസം.

പ്രിയപ്പെട്ട ജഗദീഷ് ചേട്ടന്
എന്റെയും കുടുബത്തിന്റെയും
#ജന്മദിനആശംസകള്‍ നേരുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി