വായ അടങ്ങിയിരിക്കില്ല, പറയുന്നതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതും; മുകേഷിന്റെ സ്ഥിരം സ്വഭാവം, അനുഭവം പറഞ്ഞ് വാഴൂര്‍ ജോസ്

പിആര്‍ഒ ആയി നിരവധി വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് വാഴൂര്‍ ജോസ്. അതേസമയം വാഴൂര്‍ ജോസിന്റെതായി വന്ന പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ സിനിമ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്സിനോട് ആണ് വാഴൂര്‍ ജോസ് പങ്കുവെച്ചത്. നടന്‍ മുകേഷിനെ കുറിച്ചും വാഴൂര്‍ ജോസ് സംസാരിച്ചു. ലൊക്കേഷനില്‍ വന്ന ശേഷമുളള മുകേഷിന്റെ സ്ഥിരം സ്വഭാവത്തെ കുറിച്ചാണ് അദ്ദേഹം മനസുതുറന്നത്.

മുകേഷ് വാ തുറന്നുകഴിഞ്ഞാല്‍ നര്‍മ്മത്തിലൂടെയുളള എന്തെങ്കിലും കാര്യങ്ങള്‍ വരുമെന്ന് വാഴൂര്‍ ജോസ് പറയുന്നു. മണിയന്‍പിളള രാജുവൊക്ക തല്‍സമയത്ത് പറയുന്നത് ചിരിക്കാന്‍ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകളുണ്ടാവും.

കഥകള്‍ ഇങ്ങനെ വാരിവലിച്ച് പുളളി പറയും. വാ അടങ്ങിയിരിക്കുകയേ ഇല്ല, ആള്‍ക്കാര്‍ക്ക് രസമായിരിക്കും. അതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതുമായിരിക്കും, അഭിമുഖത്തില്‍ വാഴൂര്‍ ജോസ് ഓര്‍ത്തെടുത്തു.

ഓള്‍ഡ് ജനറേഷന്‍ ന്യൂജനറേഷന്‍ എന്നൊന്നും നോക്കാറില്ലെന്ന് മുന്‍പ് വാഴൂര്‍ ജോസ് പറഞ്ഞിട്ടുണ്ട്. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവര്‍ക്ക് വേണ്ട ജോലികള്‍ ചെയ്യും. അതിനപ്പുറത്തേക്ക് കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും വാഴൂര്‍ ജോസ് മുന്‍പ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക