'ഡോ. ഗോപന്‍ ആയി ആദ്യം അഭിനയിച്ചത് മുരളി, ആ കഥാപാത്രം പിന്നീട് ഫാസില്‍ സുരേഷ് ഗോപിയ്ക്ക് കൊടുത്തു'

നടന്‍ മുരളിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. നാടകത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ താരം തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി നിരവധി വേഷങ്ങള്‍ അദ്ദേഹം അനശ്വരമാക്കി. മുരളിയെ കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിച്ച ഡോ. ഗോപന്‍ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് മുരളിയെ ആയിരുന്നു. ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയതോടെയാണ് ഈ സിനിമയില്‍ നിന്നും മുരളി പിന്‍വാങ്ങിയത് എന്നാണ് ഗോപാലകൃഷ്ണന്‍ എന്നയാള്‍ കുറിപ്പ് പങ്കുവെച്ചത്.

ഗോപാലകൃഷ്ണന്റെ കുറിപ്പ്:

അപ്പൂസിന്റെ ഡോ. ഗോപനായി മുരളി

മലയാള സിനിമയുടെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളില്‍ ഒരാളായ ശ്രീ മുരളിയുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനമാണിന്ന്. 1992 ഓണക്കാലത്ത് തിയേറ്റിലെത്തിയ ഫാസിലിന്റെ, “പപ്പയുടെ സ്വന്തം അപ്പൂസ്” എന്ന ചിത്രത്തില്‍ സുരേഷ് ഗോപി ചെയ്ത ഡോ.ഗോപന്‍ എന്ന കഥാപാത്രമായി ആദ്യം അഭിനയിച്ചത് മുരളിയായിരുന്നു.

എന്നാല്‍ അതേ സമയത്ത് ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിബി മലയിലിന്റെ “വളയം” എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തില്‍ പരിക്ക് പറ്റിയതോടെ മുരളിയ്ക്ക് കുറച്ച് നാള്‍ വിശ്രമം വേണ്ടിവന്നു. പിന്നീട് “വളയം” ചിത്രീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടി വന്നതിനാല്‍, അപ്പൂസില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ കഴിയാതെ വന്നു. ഒരു രംഗം മാത്രമേ മുരളിയെ വെച്ച് ഷൂട്ട് ചെയ്തിരുന്നുള്ളൂ എന്നതിനാല്‍, ഫാസില്‍ ആ കഥാപാത്രം സുരേഷ് ഗോപിയ്ക്ക് നല്‍കി. മുരളിക്ക് ഓര്‍മ്മപൂക്കള്‍..

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി