ഗസൽ എന്നാൽ കവിതയല്ല, കവിതയാണ് ഇവിടെ ഗസലുകളെന്ന പേരിൽ ഇറങ്ങുന്നത്; പണ്ഡിറ്റ് രമേശ് നാരായണൻ

മലയാളികൾക്ക് രമേശ് നാരായണൻ എന്ന പേര് പരിചിതമാവുന്നത് ഒരുപക്ഷേ ചിലപ്പോൾ സംഗീത സംവിധായകൻ  എന്ന നിലയിൽ മാത്രമായിരിക്കാം. എന്ന് നിന്റെ മൊയ്ദീൻ, ഗർഷോം, മഞ്ചാടിക്കുരു, ഓർക്കുക വല്ലപ്പോഴും, ആദാമിന്റെ മകൻ അബു, വീട്ടിലേക്കുള്ള വഴി, ഈലം തുടങ്ങീ സിനിമകളിലെ പാട്ടുകൾ മലയാളികൾ എല്ലാക്കാലത്തും ഓർത്തുവെക്കുന്നതാണ്.    എന്നാൽ അത് മാത്രമായി ചുരുക്കി നിർത്താൻ കഴിയുന്നതല്ല പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീത ജീവിതം. 

പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യനാണ് രമേശ് നാരായണൻ.ഒരേ സംഗീത സംസ്കാരം പിന്തുടരുന്നവരുടെ പരമ്പരയാണ് ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഖരാനകൾ. ഹിന്ദുസ്ഥാനി കീർത്തനങ്ങൾ രചിച്ചിട്ടുള്ള സ്വാതി തിരുനാളിന്റെ പേരു കൂടി ചേർത്ത്, ജസ് രാജ് ‘സ്വാതി മേവാതി’ എന്നൊരു ഖരാന കേരളത്തിൽ രൂപവത്കരിച്ചു,  അത്തരത്തിൽ  മേവാതി ഖരാനയുടെ തെക്കേ ഇന്ത്യയിലെ പരമ്പരത്തുടർച്ചയാണ് രമേശ് നാരായണൻ. 

കേരളത്തിൽ ധാരാളം ഗസലുകൾ ഇറങ്ങിയിട്ടുണ്ട്, താങ്കളും ചിലതൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് മലയാളത്തിൽ സാധിക്കുന്ന ഒന്നാണോ എന്ന  മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസ്സിദ്ധീകരിച്ച ‘ഉസ് കൊ പണ്ഡിറ്റ് ബുലാവോ’ എന്ന അഭിമുഖത്തിലെ ചോദ്യത്തിന് രമേശ് നാരായണൻ നല്കിയ മറുപടി ശ്രദ്ധേയമാണ്. 

“ഗസൽ എന്നാൽ കവിതയല്ല, ഈരടികളാണ്. വളരെ ലളിതമാണ്. അതിന് വലിയ നിയമാവലികളാണുള്ളത്, അത് പാലിക്കാതെയാണ് ഇവിടെ പലതും ഗസലുകളായി ഇറങ്ങിയിട്ടുള്ളത്, കവിതയാണ് ഇവിടെ ഗസലുകളെന്ന പേരിൽ ഇറങ്ങുന്നത്. ഞാൻ നിയമം പാലിച്ച് എഴുതിച്ചാണ് ഗസൽ ഇറക്കിയിട്ടുള്ളത്. 

നമ്മുടെ സിനിമാ പാട്ടുകൾക്ക് പത്തെഴുപത്തിയഞ്ച് വർഷത്തെ ചരിത്രമേയൊളളൂ. അതിൽ കാതലായ മാറ്റങ്ങൾ കാലാകാലങ്ങളായി വന്നിട്ടുണ്ട്, മാറ്റങ്ങൾ ആവശ്യവുമാണ്. എന്നാൽ എത്തരത്തിലുള്ള മാറ്റമാണ് എന്നതാണ് പ്രധാനം. പണ്ട് എഴുത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എഴുതിയിട്ടാണ് ട്യൂൺ, ഭാസ്കരൻ മാഷൊക്കെ അനുഭവത്തിൽ നിന്നാണ് എഴുതുന്നത്. അതുകൊണ്ടാണ് അത്ര നല്ല വരികൾ വരുന്നത് . ആ വികാരത്തിനാണ് ട്യൂൺ നല്കുന്നത്. ഇന്ന് വരികളും സംഗീതവും തമ്മിൽ ബന്ധമില്ല. രണ്ടും രണ്ട് വഴിക്കാണ് പല ഗാനങ്ങളിലും. ഒരു പാട്ട് കേട്ട് കഴിഞ്ഞാൽ ‘ഹാ’ എന്ന് നാം അറിയാതെ പറയുന്നത് അതിന്റെ വികാര ഭാവം നമ്മെ സ്പർശിക്കുന്നത് കൊണ്ടാണ്. എന്നാൽ ഇന്നത്തെ മിക്ക പാട്ടുകളിലും അതില്ല. ഇന്ന് പാട്ടുകാർ അനുഭവിച്ച് പാടുന്നില്ല, അനുഭവിച്ച് എഴുതുന്നില്ല. എങ്ങനെയൊക്കെയോ പാട്ട് ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.”  അദ്ദേഹം തുടർന്നു. 

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ