സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രം നിരോധിച്ച് പാകിസ്ഥാന്‍

2023ലെ ഓസ്‌കര്‍ ഔദ്യോഗിക എന്‍ട്രിയായ ‘ജോയ്‌ലാന്‍ഡ്’ സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് പാകിസ്ഥാന്‍. സലിം സാദിഖ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ജോയ്‌ലാന്‍ഡ്. ഓഗസ്റ്റ് 17ന് ആയിരുന്നു ചിത്രത്തിന് പാക് സര്‍ക്കാര്‍ ജോയ്‌ലാന്‍ഡിന് പ്രദര്‍ശനാനുമതി നല്‍കിയത്.

ഇതോടെയാണ് ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാനുള്ള കാരണമായി പറയുന്നത്.

നവംബര്‍ 18ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഒരു കുടുംബത്തിലെ ഇളയമകനായ നായകന്‍ ഒരു ഡാന്‍സ് തിയേറ്ററില്‍ രഹസ്യമായി ചേരുന്നതും ട്രാന്‍സ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രമാണ് ജോയ്‌ലാന്‍ഡ്. മേളയിലെ ക്വീര്‍ പാം പുരസ്‌കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാന്‍ ചലച്ചിത്രമേളകളിലും ജോയ്‌ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി