ഓണം കളറാകുമോ? ഏറ്റുമുട്ടാന്‍ കുഞ്ചാക്കോയും സിജു വിത്സനും ബിജു മേനോനും

കോവിഡ് തളര്‍ത്തിയ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വലിയ നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. ഇത്തവണ സിനിമാ ആസ്വാദകര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഓണാഘോഷങ്ങള്‍ക്കാണ് തിയേറ്ററില്‍ തിരി തെളിയാന്‍ പോകുന്നത്. മലയാളികളുടെ ഓണം കളര്‍ഫുള്ളക്കാന്‍ ഒരുപിടി സിനിമകളാണ് തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്. അതില്‍ എടുത്താന്‍ പറയാനുള്ളത് ഒറ്റ്, പത്തൊമ്പതാം നൂറ്റാണ്ട്, പാല്‍തു ജാന്‍വര്‍, ഒരു തെക്കന്‍ തല്ലു കേസ് എന്നീ സിനിമകളാണ്.

ഓണം റിലീസുകളില്‍ ആദ്യം എത്തിയിരിക്കുന്നത് ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ എന്ന സിനിമയാണ്. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും കണ്ടിരിക്കാന്‍ പറ്റുന്ന ഫീല്‍ ഗുഡ് ചിത്രമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. അമല്‍ നീരദിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത് പി രാജനാണ് സിനിമയുടെ സംവിധായകന്‍. ജോണി ആന്റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ് എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുളള ‘ഭാവന സ്റ്റുഡിയോസ്’ നിര്‍മ്മിച്ച സിനിമ കൂടിയാണ് പാല്‍തു ജാന്‍വര്‍.

അതേസമയം, മൂന്ന് സിനിമകളാണ് സെപ്റ്റംബര്‍ 8 തിരുവോണ ദിനത്തില്‍ റിലീസിന് ഒരുങ്ങുന്നത്. അതില്‍ ആദ്യത്തേത് കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ ആണ്. സെപ്റ്റംബര്‍ 8ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രം തമിഴില്‍ ‘രണ്ടകം’ എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

സംവിധായകന്‍ വിനയന്റെ സ്വപ്നചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടും’ തിരുവോണ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചരിത്ര സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സന്‍, കയാദു, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, സുദേവ് നായര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തും.

‘ഒരു തെക്കന്‍ തല്ല് കേസ്’ ആണ് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തുന്ന മറ്റൊരു സിനിമ. ബിജു മേനോന്‍, പത്മപ്രിയ, നിമിഷ സജയന്‍, റോഷന്‍ മാത്യൂ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ എഴുതി ശ്രീജിത്ത് എന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി പത്മപ്രിയ മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ഈ ഫോര്‍ എന്റര്‍ടെയ്മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

അതേസമയം, അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ എന്ന ചിത്രവും തിരുവോണ ദിനത്തില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ഓണത്തിന് ശേഷമാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ഓണത്തിന് തിയേറ്ററുകളില്‍ ഉത്സവം കൊടിയേറുമ്പോള്‍ ഏത് സിനിമാ വാഴും ഏത് വീഴും എന്ന കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. അന്യഭാഷാ സിനിമകള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സ്വീകാര്യത മലയാള സിനിമള്‍ക്ക് ലഭിക്കുന്നില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പാപ്പന്‍, കടുവ, ന്നാ താന്‍ പോയി കേസ് കൊട് എന്നീ സിനിമകളുടെ വിജയം ഓണത്തിന് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ