ജപ്തി നോട്ടീസ് എത്തി, ജീവിതം ദുരിതക്കയത്തില്‍; ലോട്ടറി വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു' താരം

ജീവിതം ദുരിതക്കയത്തിലായതോടെ ലോട്ടറി വില്‍ക്കാന്‍ ഇറങ്ങി ‘ആക്ഷന്‍ ഹീറോ ബിജു’ താരം മേരി. വീട്ടില്‍ ജപ്തി നോട്ടീസ് എത്തിയതോടെയാണ് ചേര്‍ത്തല അരൂര്‍ ദേശീയ പാതയ്ക്ക് സമീപം ലോട്ടറി വില്‍ക്കാനായി താരം ഇറങ്ങിയത്. സിനിമയില്‍ നിന്നും വിളിക്കാറില്ല എന്നാണ് മേരി പറയുന്നത്.

ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. കൂടെയുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും.

ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെ കിട്ടും. സിനിമയില്‍ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും സിനിമാക്കാര്‍ വിളിക്കാറില്ല എന്നാണ് മേരി മനോരമ ന്യൂസിനോട് പ്രതികരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

ഇപ്പോള്‍ ജപ്തി നോട്ടീസുമെത്തി. ലോണ്‍ അടക്കാന്‍ വേണ്ടിയാണ് ലോട്ടറി വില്‍പ്പനയ്ക്ക് മേരി ഇറങ്ങിയത്. അതേസമയം, ആക്ഷന്‍ ഹീറോ ബിജുവിലെ മേരിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം പരസ്യങ്ങളിലും മേരി അഭിനയിച്ചിരുന്നു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം