വിജയ്യും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നില്‍ ഭാര്യ, ദളപതിയുടെ കുടുംബത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം

ഇളയദളപതി വിജയുടെ വാരിസ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ തീയേറ്ററുകളില്‍ വാരിസ് മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.

റിലീസിന് മുന്നോടിയായിത്തന്നെ വിജയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടന്‍ ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും നടി കീര്‍ത്തി സുരേഷിന്റെ കൂടെയാണ് താമസമെന്നുമൊക്കെ ആരോപണം വന്നു. ഇപ്പോഴിതാ ഒടുവില്‍ പിതാവുമായി നടന്‍ അകന്ന് കഴിയാനുള്ള കാരണത്തെക്കുറിച്ചുള്ള ചില പുതിയ അഭ്യൂഹങ്ങള്‍ പരന്നിരിക്കുകയാണ്.

വിജയുടെ ആരാധികയായ ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീതയൊണ് നടന്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോട് കൂടിയുള്ള വിവാഹമായിരുന്നു. വിജയും പിതാവും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രചരണമുണ്ടായിരുന്നു.

ഭാര്യ സംഗീത കാരണമാണ് വിജയ് മാതാപിതാക്കളില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം.
എസ് ചന്ദ്രശേഖറായിരുന്നു മകനും നടനുമായ വിജയുടെ സിനിമയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. തോക്ക് എന്ന സിനിമ വരെയും കാര്യങ്ങള്‍ അങ്ങനെ പോയി. പിതാവാണ് സിനിമയുടെ കഥ കേള്‍ക്കുകയും പ്രതിഫലം ചോദിച്ച് വാങ്ങിക്കുകയുമൊക്കെ ചെയ്തിരുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് തന്നെ നോക്കിയാല്‍ പോരെ എന്ന അഭിപ്രായമാണ് ഭാര്യ സംഗീത മുന്നോട്ട് വെച്ചത്. അതോടെയാണ് പിതാവ് മാറി നില്‍ക്കുകയും വിജയ് തന്നെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക