'ബുക്ക് മൈ ഷോയില്‍ സീറ്റ് ഫുള്‍, എന്നാല്‍ തിയേറ്ററിലെ അവസ്ഥ ഇങ്ങനല്ല.. പക്കാ ഉടായിപ്പ്'; രാമചന്ദ്ര ബോസ് ആന്‍ഡ് കോ സിനിമയ്‌ക്കെതിരെ പോസ്റ്റ്, ചര്‍ച്ചയാകുന്നു

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ അധികം പ്രതികരണങ്ങള്‍ ലഭിക്കാത്ത ചിത്രമാണ് നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ ബുക്ക് മൈ ഷോയില്‍ എത്തിയ റിവ്യൂകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ 7.7 റേറ്റിംഗ് നേടി ‘കിംഗ് ഓഫ് കൊത്ത’യേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും അതിനൊപ്പം തന്നെ നല്ല പ്രതികരണങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് നല്ല സംവിധാനം, മികച്ച പെര്‍ഫോമന്‍സുകള്‍, നല്ല സംഗീതം എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.

”നിവിന്‍ പോളി നല്ല അഭിനയം ആയിരുന്നു. പിന്നെ ല്ലൊവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സോങ് അടിപൊളി ഡാന്‍സ്. മലയാളത്തില്‍ നല്ല ഹീസ്റ്റ് സ്‌റ്റോറി ആയിരുന്നു. നല്ല കോമഡി ഉണ്ട്” എന്നിങ്ങനെയുള്ള പൊസിറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ എല്ലാം തെറ്റാണ് എന്ന് പറയുന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”ഇതിലെ റിവ്യൂ നോക്കി ആരും തന്നെ സിനിമക്ക് പോകരുത്, ഒരു ലോജിക്കും ഇല്ലാത്ത സിനിമ, ബുക്ക് ചെയ്യാനായി നോക്കിയപ്പോള്‍ 4 ഷോയ്ക്കും അല്‍ഭുതകരമായ ബുക്കിംഗ്, ആകെ ഭാക്കി ഉണ്ടായിരുന്നത് മുന്നിലെ മൂന്നുവരി സീറ്റുകള്‍ മാത്രം, ഒടുവില്‍ മുന്നിലെ സീറ്റ് ബുക്ക് ചെയ്തു തീയേറ്ററില്‍ എത്തിയപ്പോള്‍ സീറ്റ് മുഴവന്‍ കാലി, തീയേറ്റര്‍ സ്റ്റാഫിനോട് തിരക്കിയപ്പോള്‍ മുന്‍പത്തെ ഷോയ്ക്കും അതേ അവസ്ഥയാണെന്ന് പറഞ്ഞു, അപ്പോഴാണ് മനസ്സിലായത് പക്കാ ഉടായിപ്പായിരുന്നെന്ന്, പിആര്‍ വര്‍ക്കുകാര്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തു പോസിറ്റീവ് റിവ്യൂ ഇട്ടിരിക്കുന്നു” എന്നാണ് ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന് ലഭിച്ച ഒരു കമന്റ്.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ആരോപണത്തിനോട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാമചന്ദ്ര ബോസ് ആന്‍ഡ് കോയ്ക്ക് ഒപ്പം റിലീസ് ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യ്‌ക്കെതിരെയും നെഗറ്റീവ് പ്രചാരണങ്ങളും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ