'ബുക്ക് മൈ ഷോയില്‍ സീറ്റ് ഫുള്‍, എന്നാല്‍ തിയേറ്ററിലെ അവസ്ഥ ഇങ്ങനല്ല.. പക്കാ ഉടായിപ്പ്'; രാമചന്ദ്ര ബോസ് ആന്‍ഡ് കോ സിനിമയ്‌ക്കെതിരെ പോസ്റ്റ്, ചര്‍ച്ചയാകുന്നു

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ അധികം പ്രതികരണങ്ങള്‍ ലഭിക്കാത്ത ചിത്രമാണ് നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ ബുക്ക് മൈ ഷോയില്‍ എത്തിയ റിവ്യൂകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ 7.7 റേറ്റിംഗ് നേടി ‘കിംഗ് ഓഫ് കൊത്ത’യേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും അതിനൊപ്പം തന്നെ നല്ല പ്രതികരണങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് നല്ല സംവിധാനം, മികച്ച പെര്‍ഫോമന്‍സുകള്‍, നല്ല സംഗീതം എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.

”നിവിന്‍ പോളി നല്ല അഭിനയം ആയിരുന്നു. പിന്നെ ല്ലൊവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സോങ് അടിപൊളി ഡാന്‍സ്. മലയാളത്തില്‍ നല്ല ഹീസ്റ്റ് സ്‌റ്റോറി ആയിരുന്നു. നല്ല കോമഡി ഉണ്ട്” എന്നിങ്ങനെയുള്ള പൊസിറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ എല്ലാം തെറ്റാണ് എന്ന് പറയുന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”ഇതിലെ റിവ്യൂ നോക്കി ആരും തന്നെ സിനിമക്ക് പോകരുത്, ഒരു ലോജിക്കും ഇല്ലാത്ത സിനിമ, ബുക്ക് ചെയ്യാനായി നോക്കിയപ്പോള്‍ 4 ഷോയ്ക്കും അല്‍ഭുതകരമായ ബുക്കിംഗ്, ആകെ ഭാക്കി ഉണ്ടായിരുന്നത് മുന്നിലെ മൂന്നുവരി സീറ്റുകള്‍ മാത്രം, ഒടുവില്‍ മുന്നിലെ സീറ്റ് ബുക്ക് ചെയ്തു തീയേറ്ററില്‍ എത്തിയപ്പോള്‍ സീറ്റ് മുഴവന്‍ കാലി, തീയേറ്റര്‍ സ്റ്റാഫിനോട് തിരക്കിയപ്പോള്‍ മുന്‍പത്തെ ഷോയ്ക്കും അതേ അവസ്ഥയാണെന്ന് പറഞ്ഞു, അപ്പോഴാണ് മനസ്സിലായത് പക്കാ ഉടായിപ്പായിരുന്നെന്ന്, പിആര്‍ വര്‍ക്കുകാര്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തു പോസിറ്റീവ് റിവ്യൂ ഇട്ടിരിക്കുന്നു” എന്നാണ് ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന് ലഭിച്ച ഒരു കമന്റ്.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ആരോപണത്തിനോട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാമചന്ദ്ര ബോസ് ആന്‍ഡ് കോയ്ക്ക് ഒപ്പം റിലീസ് ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യ്‌ക്കെതിരെയും നെഗറ്റീവ് പ്രചാരണങ്ങളും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക