'ബുക്ക് മൈ ഷോയില്‍ സീറ്റ് ഫുള്‍, എന്നാല്‍ തിയേറ്ററിലെ അവസ്ഥ ഇങ്ങനല്ല.. പക്കാ ഉടായിപ്പ്'; രാമചന്ദ്ര ബോസ് ആന്‍ഡ് കോ സിനിമയ്‌ക്കെതിരെ പോസ്റ്റ്, ചര്‍ച്ചയാകുന്നു

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ അധികം പ്രതികരണങ്ങള്‍ ലഭിക്കാത്ത ചിത്രമാണ് നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ ബുക്ക് മൈ ഷോയില്‍ എത്തിയ റിവ്യൂകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ 7.7 റേറ്റിംഗ് നേടി ‘കിംഗ് ഓഫ് കൊത്ത’യേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും അതിനൊപ്പം തന്നെ നല്ല പ്രതികരണങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് നല്ല സംവിധാനം, മികച്ച പെര്‍ഫോമന്‍സുകള്‍, നല്ല സംഗീതം എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.

”നിവിന്‍ പോളി നല്ല അഭിനയം ആയിരുന്നു. പിന്നെ ല്ലൊവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സോങ് അടിപൊളി ഡാന്‍സ്. മലയാളത്തില്‍ നല്ല ഹീസ്റ്റ് സ്‌റ്റോറി ആയിരുന്നു. നല്ല കോമഡി ഉണ്ട്” എന്നിങ്ങനെയുള്ള പൊസിറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ എല്ലാം തെറ്റാണ് എന്ന് പറയുന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”ഇതിലെ റിവ്യൂ നോക്കി ആരും തന്നെ സിനിമക്ക് പോകരുത്, ഒരു ലോജിക്കും ഇല്ലാത്ത സിനിമ, ബുക്ക് ചെയ്യാനായി നോക്കിയപ്പോള്‍ 4 ഷോയ്ക്കും അല്‍ഭുതകരമായ ബുക്കിംഗ്, ആകെ ഭാക്കി ഉണ്ടായിരുന്നത് മുന്നിലെ മൂന്നുവരി സീറ്റുകള്‍ മാത്രം, ഒടുവില്‍ മുന്നിലെ സീറ്റ് ബുക്ക് ചെയ്തു തീയേറ്ററില്‍ എത്തിയപ്പോള്‍ സീറ്റ് മുഴവന്‍ കാലി, തീയേറ്റര്‍ സ്റ്റാഫിനോട് തിരക്കിയപ്പോള്‍ മുന്‍പത്തെ ഷോയ്ക്കും അതേ അവസ്ഥയാണെന്ന് പറഞ്ഞു, അപ്പോഴാണ് മനസ്സിലായത് പക്കാ ഉടായിപ്പായിരുന്നെന്ന്, പിആര്‍ വര്‍ക്കുകാര്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തു പോസിറ്റീവ് റിവ്യൂ ഇട്ടിരിക്കുന്നു” എന്നാണ് ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന് ലഭിച്ച ഒരു കമന്റ്.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ആരോപണത്തിനോട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാമചന്ദ്ര ബോസ് ആന്‍ഡ് കോയ്ക്ക് ഒപ്പം റിലീസ് ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യ്‌ക്കെതിരെയും നെഗറ്റീവ് പ്രചാരണങ്ങളും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്