വിവാദ പരാമര്‍ശത്തിന് മാപ്പുപറയണമെന്ന് ആവശ്യം; തിരിഞ്ഞുനോക്കാതെ ബാലയ്യ, പണ്ടേ അഹങ്കാരിയെന്ന് അക്കിനേനി ആരാധകര്‍

തെലുങ്ക് സിനിമാരംഗത്തെ അതികായരായ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. അടുത്തിടെ നടന്‍ നന്ദമൂരി ബാലകൃഷ്ണ അക്കിനേനി നാഗേശ്വര റാവുവിനെതിരായി നടത്തിയ പരാമര്‍ശം വലിയ വിവാദമാകുകയും. ഇതില്‍ ബാലകൃഷ്ണയ്‌ക്കെതിരെ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരും ആരാധകരും രംഗത്ത് വരികയും ചെയ്തിരുന്നു.

വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലാണ് ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ ഇതിഹാസമായ അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ച് സംസാരിച്ചത്. ‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, തൊക്കിനേനി എന്നൊക്കെ പറഞ്ഞ്’ – എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു.

വിവാദം കത്തിപടര്‍ന്നതോടെ സംഭവത്തില്‍ ബാലയ്യ പ്രതികരണവുമായി രംഗത്ത് എത്തുമെന്നാണ് എല്ലാവരും കരുതിയത്. ഒരു ക്ഷമാപണവും നടത്തുമെന്നുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ നടന്റെ ഭാഗത്തുനിന്ന് അതുണ്ടായില്ല.

‘എഎന്‍ആര്‍ അദ്ദേഹത്തിന്റെ മക്കളെക്കാള്‍ എന്നെ സ്‌നേഹിച്ചിരുന്നു. എന്റെ പിതാവ് സീനിയര്‍ എന്‍ടിആറിന്റെ പേരിലുള്ള അവാര്‍ഡ് ആദ്യം സമര്‍പ്പിച്ചത് തന്നെ എഎന്‍ആറിനാണ്. ഞാന്‍ എന്റെ അമ്മാവനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്, അദ്ദേഹം എന്റെ ഹൃദയത്തിലാണ്’ – എന്നാണ് ബാലകൃഷ്ണ പറഞ്ഞത്. ഇപ്പോഴിതാ ഇതില്‍ രോഷാകുലരായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. ഇയാള്‍ പണ്ടേ അഹങ്കാരിയാണെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം