വിവാദ പരാമര്‍ശത്തിന് മാപ്പുപറയണമെന്ന് ആവശ്യം; തിരിഞ്ഞുനോക്കാതെ ബാലയ്യ, പണ്ടേ അഹങ്കാരിയെന്ന് അക്കിനേനി ആരാധകര്‍

തെലുങ്ക് സിനിമാരംഗത്തെ അതികായരായ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. അടുത്തിടെ നടന്‍ നന്ദമൂരി ബാലകൃഷ്ണ അക്കിനേനി നാഗേശ്വര റാവുവിനെതിരായി നടത്തിയ പരാമര്‍ശം വലിയ വിവാദമാകുകയും. ഇതില്‍ ബാലകൃഷ്ണയ്‌ക്കെതിരെ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരും ആരാധകരും രംഗത്ത് വരികയും ചെയ്തിരുന്നു.

വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലാണ് ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ ഇതിഹാസമായ അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ച് സംസാരിച്ചത്. ‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, തൊക്കിനേനി എന്നൊക്കെ പറഞ്ഞ്’ – എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു.

വിവാദം കത്തിപടര്‍ന്നതോടെ സംഭവത്തില്‍ ബാലയ്യ പ്രതികരണവുമായി രംഗത്ത് എത്തുമെന്നാണ് എല്ലാവരും കരുതിയത്. ഒരു ക്ഷമാപണവും നടത്തുമെന്നുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ നടന്റെ ഭാഗത്തുനിന്ന് അതുണ്ടായില്ല.

‘എഎന്‍ആര്‍ അദ്ദേഹത്തിന്റെ മക്കളെക്കാള്‍ എന്നെ സ്‌നേഹിച്ചിരുന്നു. എന്റെ പിതാവ് സീനിയര്‍ എന്‍ടിആറിന്റെ പേരിലുള്ള അവാര്‍ഡ് ആദ്യം സമര്‍പ്പിച്ചത് തന്നെ എഎന്‍ആറിനാണ്. ഞാന്‍ എന്റെ അമ്മാവനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്, അദ്ദേഹം എന്റെ ഹൃദയത്തിലാണ്’ – എന്നാണ് ബാലകൃഷ്ണ പറഞ്ഞത്. ഇപ്പോഴിതാ ഇതില്‍ രോഷാകുലരായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. ഇയാള്‍ പണ്ടേ അഹങ്കാരിയാണെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക