തിയേറ്ററിനുള്ളില്‍ ഇരുന്ന് കരഞ്ഞു, പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു: നജീബ്

‘ആടുജീവിതം’ കണ്ടിറങ്ങി വൈകാരികമായി പ്രതികരിച്ച് നജീബ്. നടന്‍ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നാണ് നജീബ് പറഞ്ഞത്. കൊച്ചിയിലെ വനിതാ വിനീതാ തിയേറ്ററിലാണ് നജീബ് എഴുത്തുകാരന്‍ ബെന്യാമിനൊപ്പം ആടുജീവിതം കണ്ടത്.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങള്‍ കണ്ട് തിയേറ്ററിനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണം. ഞാന്‍ അനുഭവിച്ച അതേ രീതിയില്‍ തന്നെയാണ് പൃഥ്വിരാജ് സര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

എന്റെ ജീവിതം തിയറ്ററുകളില്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ലോകം മുഴുവന്‍ എന്നെ അറിയും. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ പൃഥ്വിരാജ് എന്ന വലിയ നടനിലൂടെ ലോകം കാണാന്‍ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുക്കാന്‍ പറ്റിയില്ല.

പൃഥ്വിരാജ് സാറിനെ എനിക്ക് കാണണമെന്നുമുണ്ട്. അദ്ദേഹം എന്നെ കാണും എന്നാണ് നജീബ് സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞത്. അതേസമയം, കുടുംബമായി സിനിമ കാണാന്‍ വരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മകന്റെ കുഞ്ഞ് മരിച്ചു പോയതിനാലാണ് താന്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ എത്തിയതെന്നും നജീബ് വ്യക്തമാക്കിയിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി