വരലക്ഷ്മിയുടെ ആദ്യ പ്രണയമല്ല ഞാന്‍.. അവള്‍ ആഗ്രഹിച്ചത് പോലെ ചെയ്യണ്ടെന്ന് ഞാന്‍ പറഞ്ഞു; പ്രതികരിച്ച് നിക്കോളായ് സച്ച്‌ദേവ്

താനും തന്റെ മകളും ഭാര്യ വരലക്ഷ്മി ശരത്കുമാറിന്റെ പേര് തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുകയാണെന്ന് നിക്കോളായ് സച്ച്‌ദേവ്. കഴിഞ്ഞയാഴ്ച ആയിരുന്നു നടി വരലക്ഷ്മിയും മുംബൈയിലെ ഗാലറിസ്റ്റായ നിക്കോളായ് സച്ച്‌ദേവും വിവാഹിതരായത്. 39-ാം വയസിലാണ് വരലക്ഷ്മി വിവാഹം ചെയ്തത്. നിക്കോളായ് സച്ച്‌ദേവിന്റെ രണ്ടാം വിവാഹമാണിത്.

ആദ്യ വിവാഹത്തില്‍ ഇദ്ദേഹത്തിന് ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം വിളിച്ച് പത്രസമ്മേളനത്തില്‍ വരലക്ഷ്മിയും നിക്കോളായും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വരലക്ഷ്മിയുടെ പേര് ഒന്നിച്ച് ചേര്‍ത്തെന്നും താരം ഉടന്‍ തന്നെ വീണ്ടും അഭിനയം ആരംഭിക്കുമെന്നാണ് നിക്കോളായ് പറയുന്നത്.

”ബോംബെ ഇനി എന്റെ വീടല്ല. ചെന്നൈയാണ്. എനിക്ക് വളരെ അടുത്തറിയാവുന്ന സുന്ദരിയായ ഈ സ്ത്രീയെയാണ് ഞാന്‍ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് അവള്‍ പറഞ്ഞിരുന്നു. വരലക്ഷ്മി ശരത്കുമാര്‍ സച്ച്‌ദേവ് എന്ന് പേര് മാറ്റാനാണ് അവള്‍ ആഗ്രഹിച്ചത്. അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു.”

”അവള്‍ വരലക്ഷ്മി ശരത്കുമാറായി തുടരും. ഞാന്‍ നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്‌ദേവ് എന്ന പേര് മാറ്റും. അതേപോലെ എന്റെ മകളും. ശരത്കുമാര്‍ എന്ന പേര് ലെഗസിയാണ്. അതാണ് താന്‍ എന്റെ ഭാര്യക്ക് വേണ്ടി ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്റെ ഭാര്യയെ നന്നായി അറിയാം.”

”അവളെ സ്‌നേഹിക്കുന്നതിനും സ്വപനങ്ങളെ പിന്തുണയ്ക്കുന്നതിനും ഞാന്‍ നന്ദി പറയുന്നു. അവള്‍ എന്നെയാണ് വിവാഹം ചെയ്തത്. പക്ഷെ ഞാനല്ല അവളുടെ ഫസ്റ്റ് ലവ്. സിനിമയോടാണ് അവളുടെ ഏക പ്രണയം. ഞാന്‍ രണ്ടാമതാണ്. നാളെ മുതല്‍ അവള്‍ വീണ്ടും അഭിനയിക്കും” എന്നാണ് നിക്കോളായ് മാധ്യമങ്ങളോട് പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക