പൈറസി തടയും, ഓണ്‍ലൈന്‍ സിനിമ-തിയേറ്റര്‍ രംഗത്ത് ദൃശ്യ വിസ്മയമൊരുക്കാന്‍ 'എംടാക്കി'

സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ദൃശ്യ വിസ്മയമൊരുക്കാന്‍ എംടാക്കി (MTalkie) എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിങ്ങം ഒന്നിന് ലോഞ്ച് ചെയ്യുന്ന പ്ലാറ്റ്‌ഫോം മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടക്കം കുറിക്കം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയന്‍ സിനിമകളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കും. സൂപ്പര്‍സ്റ്റാര്‍ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകര്‍ക്ക് എംടാക്കിയിലൂടെ വീക്ഷിക്കാനാവും.

തിയേറ്ററിലും, ഒടി.ടി പ്ലാറ്റ്‌ഫോമുകളിലും സിനിമ റിലീസ് ചെയ്തു നിമിഷങ്ങള്‍ക്കുള്ളില്‍, അനധികൃതമായി പകര്‍ത്തി ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ കാലത്ത്, എംടാക്കി പ്രാധാന്യം കൊടുക്കുന്നത് കണ്ടന്റ് സെക്യൂരിറ്റിക്കാണ്. നിലവില്‍ വന്‍ സാമ്പത്തിക നഷ്ടമാണ് സിനിമാ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സിനിമ അനധികൃതമായി കോപ്പി ചെയ്തു ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ നേരിടേണ്ടി വരുന്നത്.

എന്നാല്‍ സിനിമാ മേഖലയെ തകര്‍ക്കുന്ന പൈറസി എന്ന വിപത്തിനെ മുഴുവനായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എംടാക്കി എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. കോടികള്‍ മുടക്കി സിനിമ എടുക്കുന്ന സിനിമ നിര്‍മാതാക്കള്‍ക്ക് എംടാക്കിയുടെ സാങ്കേതിക മികവ് വലിയൊരു ആശ്വാസമാകും. അതു കൊണ്ടു തന്നെ പ്രമുഖ സിനിമ നിര്‍മാതാക്കള്‍ നിരവധി സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ എംടാക്കിയിലൂടെ പ്രദര്‍ശിപ്പിക്കുവാന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. വരും മാസങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകള്‍ എംടാക്കിയിലൂടെ സിനിമാപ്രേമികള്‍ക്ക് ആസ്വദിക്കാം.

സൈബര്‍ സെക്യൂരിറ്റി രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സാങ്കേതിക വിദഗ്ധരാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ എംടാക്കിയെ സജ്ജമാക്കിയത്. സൈറ്റില്‍ നിന്നും സിനിമ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, സ്‌ക്രീന്‍ റെക്കോര്‍ഡിങ് പോലും തടയാന്‍ പറ്റുന്ന രീതിയിലാണ് എംടാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചിയും ദുബായിയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡ് മൈന്‍ഡ് ഐടി സെക്യൂരിറ്റി കമ്പനിയാണ് എംടാക്കി എന്ന ഒടിടി പ്ലാറ്റഫോം ജനങ്ങളിലേക്ക് എത്തിക്കുന്നുന്നത്.

വ്യത്യസ്തമായ പാക്കേജുകള്‍ എംടാക്കിയില്‍ ലഭ്യമാണ്. ചിങ്ങം ഒന്നു മുതല്‍ ആപ്പ് സ്റ്റോറിലും, ഐ.ഒ.എസിലും എംടാക്കി ലഭ്യമാകും. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് കാണുവാനുള്ള ഓപ്ഷന്‍ എംടാക്കിയില്‍ ലഭ്യമാണ്. ഇത് കൂടാതെ മറ്റു ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും വ്യത്യസ്തമായി, സിനിമകള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടിവി തുടങ്ങി മൂന്ന് ഉപകരണങ്ങളിലും ഒരേ സമയം വീക്ഷിക്കാന്‍ പ്രേക്ഷകന് സാധിക്കും.

മറ്റ് പ്രാദേശിക പ്ലാറ്റ്‌ഫോമുകള്‍ എച്ച്ഡി ഗുണമേന്മ വാഗ്ദാനം നല്‍കുമ്പോള്‍ എംടാക്കിയില്‍ സിനിമ വീക്ഷിക്കാന്‍ സാധിക്കുക 2K, 4K ഗുണമേന്മയില്‍ ആയിരിക്കും. എംടാക്കിയില്‍ റീചാര്‍ജ് ചെയ്യുന്നതിനായി വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒ.ടി.ടിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.mtalkie.com.
നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകള്‍ എംടാക്കി ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: +919207094607, ഇമെയില്‍: marketing@mtalkie.com.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ