കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ, പെരുംമഴയും, സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍; 'ഓളവും തീരവും' അനുഭവങ്ങള്‍

എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 15ന് സീ 5ല്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘ഓളവും തീരവും’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് സ്‌ക്രീനിലെത്തുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ സുധീര്‍. ചിത്രത്തിലെ പുഴയില്‍ നിന്നുള്ള സാഹസിക രംഗങ്ങളില്‍ പോലും ഡ്യൂപ്പ് വേണ്ടെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഒറ്റയ്ക്ക് ചെയ്തു എന്നാണ് സുധീര്‍ പറയുന്നത്.

”ഓളവും തീരവും സിനിമയില്‍ ലാല്‍ സാര്‍ എടുത്ത ഒരു എഫേര്‍ട്ട് പറയാതിരിക്കാന്‍ പറ്റില്ല. എത്രയോ സിനിമകള്‍ പെന്റിംഗ് നില്‍ക്കുമ്പോള്‍ ഒരാഴ്ചയ്ക്ക് ഉള്ളിലാണ് അദ്ദേഹം ഓളവും തീരവും ചെയ്യാന്‍ വരുന്നത്. തൊടുപുഴയില്‍ തൊമ്മന്‍കുത്ത് എന്നൊരു സ്ഥലത്ത് ഡ്യൂപ്പ് പോലും ഇല്ലാതെ, ഭയങ്കര അടിയൊഴുക്കുള്ള പുഴയിലാണ് അദ്ദേഹം അഭിനയിച്ചത്.”

”നമ്മള്‍ ഡ്യൂപ്പ് വച്ചിരുന്നു. പക്ഷേ പുള്ളി പറഞ്ഞു വേണ്ട ഞാന്‍ തന്നെ ചെയ്യാം. സിനിമയുടെ പെര്‍ഫഷന് വേണ്ടി അത്രയും അദ്ദേഹം എഫേര്‍ട്ട് എടുത്തിട്ടുണ്ട്. മനോരഥങ്ങളിലെ ഓരോ ആര്‍ട്ടിസ്റ്റും എഫേര്‍ട്ട് എടുത്തിട്ടുണ്ട് എങ്കിലും ലാല്‍ സാറിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്.”

”നമ്മള്‍ ആദ്യം ലൊക്കേഷന്‍ കാണാന്‍ പോയപ്പോഴുള്ള പുഴ ആയിരുന്നില്ല പിന്നീട്. കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ ആയിരുന്നു. പെരും മഴയും. കുത്തിയൊലിക്കുന്ന ആ പുഴയില്‍ അഭിനയിക്കാന്‍ അദ്ദേഹം അടുത്ത എഫേര്‍ട്ട് അങ്ങേയറ്റം മാനിക്കുകയാണ്” എന്നാണ് സുധീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക