കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ, പെരുംമഴയും, സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍; 'ഓളവും തീരവും' അനുഭവങ്ങള്‍

എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 15ന് സീ 5ല്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘ഓളവും തീരവും’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് സ്‌ക്രീനിലെത്തുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ സുധീര്‍. ചിത്രത്തിലെ പുഴയില്‍ നിന്നുള്ള സാഹസിക രംഗങ്ങളില്‍ പോലും ഡ്യൂപ്പ് വേണ്ടെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഒറ്റയ്ക്ക് ചെയ്തു എന്നാണ് സുധീര്‍ പറയുന്നത്.

”ഓളവും തീരവും സിനിമയില്‍ ലാല്‍ സാര്‍ എടുത്ത ഒരു എഫേര്‍ട്ട് പറയാതിരിക്കാന്‍ പറ്റില്ല. എത്രയോ സിനിമകള്‍ പെന്റിംഗ് നില്‍ക്കുമ്പോള്‍ ഒരാഴ്ചയ്ക്ക് ഉള്ളിലാണ് അദ്ദേഹം ഓളവും തീരവും ചെയ്യാന്‍ വരുന്നത്. തൊടുപുഴയില്‍ തൊമ്മന്‍കുത്ത് എന്നൊരു സ്ഥലത്ത് ഡ്യൂപ്പ് പോലും ഇല്ലാതെ, ഭയങ്കര അടിയൊഴുക്കുള്ള പുഴയിലാണ് അദ്ദേഹം അഭിനയിച്ചത്.”

”നമ്മള്‍ ഡ്യൂപ്പ് വച്ചിരുന്നു. പക്ഷേ പുള്ളി പറഞ്ഞു വേണ്ട ഞാന്‍ തന്നെ ചെയ്യാം. സിനിമയുടെ പെര്‍ഫഷന് വേണ്ടി അത്രയും അദ്ദേഹം എഫേര്‍ട്ട് എടുത്തിട്ടുണ്ട്. മനോരഥങ്ങളിലെ ഓരോ ആര്‍ട്ടിസ്റ്റും എഫേര്‍ട്ട് എടുത്തിട്ടുണ്ട് എങ്കിലും ലാല്‍ സാറിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്.”

”നമ്മള്‍ ആദ്യം ലൊക്കേഷന്‍ കാണാന്‍ പോയപ്പോഴുള്ള പുഴ ആയിരുന്നില്ല പിന്നീട്. കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ ആയിരുന്നു. പെരും മഴയും. കുത്തിയൊലിക്കുന്ന ആ പുഴയില്‍ അഭിനയിക്കാന്‍ അദ്ദേഹം അടുത്ത എഫേര്‍ട്ട് അങ്ങേയറ്റം മാനിക്കുകയാണ്” എന്നാണ് സുധീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ