'മാർക്ക് ആന്റണി' കൈക്കൂലി വിവാദം: സെൻസർ സർട്ടിഫിക്കറ്റ് നേടാൻ പുതിയ രീതികളുമായി സെൻസർ ബോർഡ്

തമിഴ് താരം വിശാലിന്റെ ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ സെൻസർ ബോർഡ് അംഗങ്ങൾക്ക് 6 ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നു എന്ന് പറഞ്ഞ് കുറച്ചുദിവസങ്ങൾക്ക് മുന്നെ വിശാൽ രംഗത്തെത്തിയിരുന്നു. ശേഷം കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ എന്തൊക്കെ പാലിക്കണമെന്ന് മാർഗനിർദേശങ്ങൾ  പുറത്തിറക്കിയിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ.

സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിശ്ചിതസമയത്തിനുള്ളിൽ ഓൺലൈനായി മാത്രം സമർപ്പിക്കുക.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സ്കാൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ലഭിക്കും സെൻസർ ബോർഡ് ആവശ്യപ്പെട്ടാൽ സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പി അയയ്‌ക്കേണ്ടതാണ്.

എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സിനിമാ പാക്കേജിന്റെ (ഉള്ളടക്കം) പരിശോധനയ്ക്കായി ഇ-ഡെലിവറി നടത്താം. ഇത് സമർപ്പിക്കുന്ന ഉള്ളടക്കത്തിന്റെ സുരക്ഷ കൂട്ടുകയും അപേക്ഷകന്റെ ഓൺലൈൻ ഉള്ളടക്ക സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും.

കൂടാതെ പരാതിപരിഹാരവുമായി ബന്ധപ്പെട്ട് grievance.cbfc@gmail.com എന്ന മെയിൽ ഐ.ഡി രൂപീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും മൂന്നാം കക്ഷി തങ്ങൾ സെൻസർ ബോർഡിന്റെ പ്രതിനിധിയാണെന്ന് അവകാശമുന്നയിക്കുകയോ സിബിഎഫ്‌സിയിലേക്ക് ആക്‌സസ് ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്താൽ, തുകയോ തുകയോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിശ്ചിത നടപടിക്രമം അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ, അവർക്കെതിരെ ഉടൻ തന്നെ പരാതി മേൽപ്പറഞ്ഞ സെല്ലിൽ അറിയിക്കണമെന്നും പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

Latest Stories

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍