മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രത്തിൽ തനിക്ക് പ്രാധാന്യം കുറഞ്ഞു പോയെന്ന് അദ്ദേഹം കരുതി: മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് സംവിധായകൻ

മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകൻ സാജൻ. ഏറെ വിഷമത്തോടെയാണ് കണ്ടുകണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തതെന്നാണ് സംവിധായകൻ സാജൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സാജൻ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഏറെ വിഷമത്തോടെയാണ് ഈ സിനിമ ചെയ്തതെന്നാണ് സംവിധായകൻ പറയുന്നത് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കണ്ടു കണ്ടറിഞ്ഞു.

ഇവരോടൊപ്പം ലാലു അലക്‌സ്, നദിയ മെയ്തു, മേനക എന്നിങ്ങനെ അന്ന് മലയാള സിനിമയിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ചിത്രത്തിൽ ഏറ്റവും മനോഹരമായ സീൻ എടുത്തതും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഈ ചിത്രം ചെയ്യുമ്പോൾ താരത്തിന് അൽപം പ്രയാസം ഉണ്ടായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

മോഹൻലാലിനെയും മമ്മൂട്ടിയേയും മനസ്സിൽ കണ്ടു കൊണ്ടാണ് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തത്. രണ്ട് പേർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടായിരുന്നു കഥ തയാറാക്കിയത്. അങ്ങനെ പറഞ്ഞാണ് ഇവരെ ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചതും. പരസ്പരം വെച്ചു മാറാൻ പറ്റിയ കഥാപാത്രമായിരുന്നു ഇത്. എന്നാൽ മമ്മൂട്ടിക്ക് തന്റെ ക്യാരക്ടറിൽ ചെറിയ വിഷമം ഉണ്ടായിരുന്നു.

എനിക്കിതിൽ എന്ത് റോളാണന്നും മമ്മൂട്ടി ചോദിച്ചിരുന്നെന്നും സാജൻ ഒർക്കുന്നു. വിജയ മൂവിസിന്റെ ചിത്രമായതുകൊണ്ടാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത് തന്നെ.  എന്നാൽ എല്ലാം സഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെത്. സ്വന്തം അനുജത്തിയെ നശിപ്പിക്കുകയും അച്ഛനെ കൊല്ലുകയും ചെയ്യുന്ന ആളോടുള്ള പ്രതികാരം തീർക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത് .

അധികം അഭിനയിക്കാനും ഒന്നുമില്ലായിരുന്നു. അവസാനത്തെ ഒരു സ്റ്റണ്ട് സീനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.   രണ്ടാൾക്കും പരിക്കു പറ്റാതെയും രണ്ടാളും തോൽക്കാതെയുണ് ആ സീൻ ചെയ്യതതെന്നും സാജൻ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു