മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രത്തിൽ തനിക്ക് പ്രാധാന്യം കുറഞ്ഞു പോയെന്ന് അദ്ദേഹം കരുതി: മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് സംവിധായകൻ

മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകൻ സാജൻ. ഏറെ വിഷമത്തോടെയാണ് കണ്ടുകണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തതെന്നാണ് സംവിധായകൻ സാജൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സാജൻ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഏറെ വിഷമത്തോടെയാണ് ഈ സിനിമ ചെയ്തതെന്നാണ് സംവിധായകൻ പറയുന്നത് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കണ്ടു കണ്ടറിഞ്ഞു.

ഇവരോടൊപ്പം ലാലു അലക്‌സ്, നദിയ മെയ്തു, മേനക എന്നിങ്ങനെ അന്ന് മലയാള സിനിമയിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ചിത്രത്തിൽ ഏറ്റവും മനോഹരമായ സീൻ എടുത്തതും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഈ ചിത്രം ചെയ്യുമ്പോൾ താരത്തിന് അൽപം പ്രയാസം ഉണ്ടായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

മോഹൻലാലിനെയും മമ്മൂട്ടിയേയും മനസ്സിൽ കണ്ടു കൊണ്ടാണ് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തത്. രണ്ട് പേർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടായിരുന്നു കഥ തയാറാക്കിയത്. അങ്ങനെ പറഞ്ഞാണ് ഇവരെ ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചതും. പരസ്പരം വെച്ചു മാറാൻ പറ്റിയ കഥാപാത്രമായിരുന്നു ഇത്. എന്നാൽ മമ്മൂട്ടിക്ക് തന്റെ ക്യാരക്ടറിൽ ചെറിയ വിഷമം ഉണ്ടായിരുന്നു.

എനിക്കിതിൽ എന്ത് റോളാണന്നും മമ്മൂട്ടി ചോദിച്ചിരുന്നെന്നും സാജൻ ഒർക്കുന്നു. വിജയ മൂവിസിന്റെ ചിത്രമായതുകൊണ്ടാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത് തന്നെ.  എന്നാൽ എല്ലാം സഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെത്. സ്വന്തം അനുജത്തിയെ നശിപ്പിക്കുകയും അച്ഛനെ കൊല്ലുകയും ചെയ്യുന്ന ആളോടുള്ള പ്രതികാരം തീർക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത് .

അധികം അഭിനയിക്കാനും ഒന്നുമില്ലായിരുന്നു. അവസാനത്തെ ഒരു സ്റ്റണ്ട് സീനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.   രണ്ടാൾക്കും പരിക്കു പറ്റാതെയും രണ്ടാളും തോൽക്കാതെയുണ് ആ സീൻ ചെയ്യതതെന്നും സാജൻ പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി