'യാത്ര 2' സ്‌ക്രീനില്‍.. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഫ്‌ളക്‌സ് വച്ച് ആഘോഷമാക്കി അണികള്‍; പ്രേക്ഷക പ്രതികരണം

തെലുങ്കില്‍ വീണ്ടും ഹിറ്റ് അടിക്കാന്‍ ഒരുങ്ങി മമ്മൂട്ടി. ഇന്നലെ റിലീസ് ചെയ്ത ‘യാത്ര 2’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി. വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര 2019ല്‍ ആയിരുന്നു എത്തിയത്.

അഞ്ച് വര്‍ഷത്തിനിപ്പുറമാണ് സംവിധായകന്‍ യാത്ര 2 ഒരുക്കിയത്. ആദ്യ ഭാഗത്ത് വൈഎസ്ആര്‍ ആയിരുന്നു കേന്ദ്ര കഥാപാത്രമെങ്കില്‍ രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയാണ് എത്തിയിരിക്കുന്നത്.

2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു യാത്ര സിനിമ എത്തിയത്. രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പറഞ്ഞിരിക്കുന്നത്.

വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ ജീവ ആണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി വേഷമിട്ടിരിക്കുന്നത്. അതേസമയം, തിയേറ്ററില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകരാണ് ആഘോഷമാക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഫ്‌ളക്‌സുകളുമാണ് തിയേറ്ററില്‍ അടക്കം വച്ചിരിക്കുന്നത്.

”ശക്തമായ ഡയലോഗുകളും ഔന്നിത്യമുള്ള ആദ്യ പകുതിയും മികച്ച രണ്ടാം പകുതിയും. വൈകാരികവും നാടകീയവുമായ ഡയലോഗുകളുമാണ് സിനിമയുടെ സ്‌ട്രെങ്ത്…” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

”വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ ജീവിച്ചു. അതിഗംഭീരമായ അഭിനയം” എന്നാണ് മറ്റൊരു അഭിപ്രായം. അതേസമയം, 50 കോടി ബജറ്റിലാണ് യാത്ര 2 ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും ജീവക്കും പുറമേ കേതകി നാരായണന്‍, സൂസന്നെ ബെണറ്റ്, മഹേഷ് മഞ്ജരേക്കര്‍, ആശ്രിത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക