പൃഥ്വിരാജ് തന്റെ ഷോട്ട് കഴിയുമ്പോള്‍ അവിടെ നിന്ന് പ്രതാപ് സാറിന് ഡയലോഗ് പറഞ്ഞു കൊടുക്കും: മാലാ പാര്‍വതി

ചലച്ചിത്രരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ പ്രതാപ് പോത്തന്‍ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തില്‍ പ്രതാപിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മാലാ പാര്‍വ്വതി.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നതെന്ന് അവര്‍ പറയുന്നു. മൂന്നാറിലായിരുന്നു അതിന്റെ ഷൂട്ട് നടന്നത്. പൃഥ്വിരാജ് ആണ് അന്ന് അദ്ദേഹത്തിന് ഷൂട്ടിങ്ങിനിടയില്‍ ഡയലോഗുകള്‍ പ്രോംപ്റ്റ് ചെയ്ത് കൊടുത്തിരുന്നത്. ലാല്‍ ജോസ് സാറിന്റെ മറ്റ് അസിസ്റ്റന്റുകള്‍ പ്രോംപ്റ്റ് ചെയ്തു കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നും നടി പറഞ്ഞു.

പൃഥ്വിരാജ് തന്റെ ഷോട്ട് കഴിയുമ്പോള്‍ അവിടെ നിന്ന് പ്രതാപ് സാറിന് ഡയലോഗ് പറഞ്ഞു കൊടുക്കും. അവര്‍ തമ്മിലുള്ള ആ ഒരു സ്‌നേഹബന്ധം വളരെ അടുത്ത് നിന്ന് അറിയാന്‍ കഴിഞ്ഞു. ആ സിനിമ കഴിഞ്ഞും ഒന്ന് രണ്ട് പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ആ സൗഹൃദം നിലനിര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയായി എന്റെ ഫോട്ടോ വച്ചപ്പോള്‍ അത് പറയാനായി എന്നെ വിളിക്കാനും അദ്ദേഹം മറന്നില്ല.”-മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ