നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 81 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു.

സംവിധായകന്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ല്‍ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്‌നിനക്ഷത്രം, കരുണം, അഗ്‌നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ട്. 1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം “മഹാപ്രസ്ഥാനം” എന്ന നോവലിനു ലഭിച്ചു. 2000-ല്‍ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.

2001 ൽ ബി.ജെ.പി ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Latest Stories

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ

ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട; സുപ്രധാന നടപടിയുമായി ഗതാഗത മന്ത്രാലയം

ചെന്നൈ ആരാധകർ വിജയിക്കുമ്പോൾ മാത്രമല്ല തോൽക്കുമ്പോഴും നിങ്ങൾ അവരുടെ കൂടെ നിൽക്കണം: ആർ. അശ്വിൻ

വൈഭവിന് എന്നെക്കാൾ വേഗതയുണ്ട്, ഇങ്ങനത്തെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു: യുവരാജ് സിങ്

സർവേകൾ ശരിയായിരുന്നെങ്കിൽ താൻ വടകര എംപി ആകില്ലായിരുന്നു; മതം പറഞ്ഞ് ആരും വോട്ട് പിടിക്കില്ല : ഷാഫി പറമ്പിൽ

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ; യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്

സഞ്ജു സാംസണ് ഭയമാണ്, അവന്റെ നിൽപ്പ് കണ്ടാൽ അറിയാം പേടിച്ചാണ് കളിക്കുന്നതെന്ന്: കെ ശ്രീകാന്ത്

സഞ്ജുവിന്റെ പ്രശ്നം ഫുട്ട്‌വര്‍ക്കാണ്, ടി-20 ലോകകപ്പ് സമയത്ത് ഞാൻ കുറച്ച് ടിപ്സ് പറഞ്ഞു കൊടുത്തിരുന്നു, അതിന് ഫലം കണ്ടു: യുവരാജ് സിങ്

കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു; നാലംഗ സംഘം പിടിയിൽ; മദ്യലഹരിയിൽ നടന്ന കൊലയെന്ന് പ്രതികൾ