മേക്കപ്പിടുമ്പോള്‍ ദിലീപിന്റെ കണ്ണ് നിറഞ്ഞു, പക്ഷേ ആ റോള്‍ സുധീഷിന് കൊടുക്കേണ്ടി വന്നു; തുറന്നുപറഞ്ഞ് ലാല്‍ ജോസ്

സിനിമാകരിയറിന്റെ തുടക്കകാലത്ത് ദിലീപിനെ സഹായിച്ചവരില്‍ പ്രധാനി സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു. നിസാര്‍ സംവിധാനം ചെയ്ത സുദിനം എന്ന സിനിമയില്‍ ദിലീപിന് വേഷം വാങ്ങി കൊടുത്തത് അദ്ദേഹമാണ്. ഇപ്പോഴിതാ, അതേകുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

സംവിധായകന്‍ കെ കെ ഹരിദാസ് ഇല്ലാത്തതിനാല്‍ കുറച്ചു ദിവസത്തേക്ക് സെറ്റില്‍ അസോസിയേറ്റായി പോയതായിരുന്നു ലാല്‍ ജോസ്. ഷൂട്ട് അതിവേഗത്തില്‍ പുരോഗമിക്കുന്നതിനിടെ അതിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്ന സുധീഷിന് ചിലപ്പോള്‍ എത്താന്‍ പറ്റിയേക്കില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ദിലീപിനെ വിളിച്ച് വരുത്തുകയായിരുന്നു.

‘ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ വരുക ദിലീപ് ആണ്. ഞാന്‍ സംവിധായകനോട് പറഞ്ഞു, ഭയങ്കര ആക്ടര്‍ ആണ് കമല്‍ സാര്‍ അടുത്ത പടത്തില്‍ പ്രധാനവേഷം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നൊക്കെ. സുധീഷ് എങ്ങാനും എത്തിയാല്‍ ദിലീപിനെ വെറുതെ തിരിച്ചു വിടാന്‍ പറ്റില്ല. ദിലീപിന് മറ്റൊരു വേഷം കൂടി വെക്കണമെന്ന്. അങ്ങനെ രഘു എന്നൊരു കഥാപാത്രവും വെച്ചു. സുധീഷ് വന്നാല്‍ ചെയ്യാന്‍,’

‘അങ്ങനെ രഘു എന്ന കഥാപാത്രത്തിന് എന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു, വന്നു. 12 മണി ആയിട്ടും സുധീഷ് വരുന്നില്ല. അങ്ങനെ ദിലീപിനെ കൊണ്ട് ചെയ്യിക്കാമെന്ന് കരുതി മേക്കപ്പ് ചെയ്യാന്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രധാന വേഷമാണെന്ന് പറഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു. അങ്ങനെ മേക്കപ്പ് ചെയ്യാന്‍ തുടങ്ങി,’അപ്പോള്‍ പെട്ടെന്ന് സുധീഷ് വന്നു, വന്നതോടെ ദിലീപിന്റെ ചാന്‍സ് നഷ്ടമായി. ദിലീപ് രഘുവിനെ അവതരിപ്പിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക