പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷ്ണര്‍; ലഹരിക്കേസില്‍ ട്വിസ്റ്റ്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ഇല്ലെന്ന് കൊച്ചി കമ്മിഷ്ണര്‍ പുട്ട വിമലാദിത്യ. സംഭവം നടന്ന ദിവസം ഹോട്ടലില്‍ എത്തിയ കുറച്ച് ആളുകളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവില്ല എന്നാണ് കമ്മിഷ്ണര്‍ പറയുന്നത്.

ലഹരിക്കേസില്‍ ഓം പ്രകാശ്, ചോക്‌ലേറ്റ് ബിനു, ഷിഫാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇരുപതിലേറെ ആളുകളാണ് ഹോട്ടലില്‍ എത്തിയത്. ഇതില്‍ പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ശ്രീനാഥ് ഭാസിയെ പന്ത്രണ്ട് മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓം പ്രകാശിനെ അറിയില്ല എന്ന പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് പ്രയാഗയ്ക്ക് അതില്‍ പങ്കില്ലെന്നും വ്യക്തമാക്കി.

കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം ഹോട്ടലില്‍ മറ്റൊരു നടി കൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഫൊറന്‍സിക് പരിശോധനാഫലത്തിനായി പൊലീസ് കാത്തിരിക്കുകയാണ്.

Latest Stories

തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി, ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായതെന്ന് വിഡി സതീശൻ; ഡിജിപി നിയമനത്തിൽ ചർച്ചകൾ കനക്കുന്നു

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്

'പുതുതലമുറയെ ആകർഷിക്കുന്നതിൽ വേടനെ മാതൃകയാക്കണം'; യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശം

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല