അറബ് രാജാവിനെ രജനികാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ്; ഖുശ്ബുവിനെ തിരുത്തി ആരാധകന്‍

രാഷ്ട്രീയത്തില്‍ നിന്നും അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് ഖുശ്ബി അവധി ആഘോഷത്തിലായിരുന്നു. ഈ അവസരത്തില്‍ ലണ്ടനില്‍ എത്തിയ ഖുശ്ബു ഷോപ്പിങ്ങിനിടയില്‍ ഒരു കടയില്‍ വച്ച് ഫോണ്‍ കവറില്‍ കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. എന്നാല്‍ സത്യത്തിലത് അറബ് രാജ്യത്തെ ഒരു രാജാവിന്റെ ചിത്രമായിരുന്നു. ട്വീറ്റിന് പിന്നാലെ ഒരു ആരാധകനാണ് ഖുശ്ബിനെ അത് രജനികാന്തല്ലെന്ന് തിരുത്തിയത്.

“നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി..” ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ആരാധകന്‍ അതിലെ തെറ്റ് ചൂണ്ടിക്കാട്ടി റീട്വീറ്റ  ചെയ്തു.

“ഇത് ഖത്തര്‍ അമീര്‍ ആയ തമീം ബിന്‍ ഹമദ് ആണ്. തമീം യുവര്‍ ഗ്ലോറി എന്നാണ് അറബിയില്‍ എഴുതിയിരിക്കുന്നത്. ഉപരോധത്തിനൊടുവില്‍ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവെച്ച രാജാവാണിദ്ദേഹം.” എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ആരാധകന്റെ ട്വീറ്റ് കണ്ട ഖുശ്ബു തനിക്ക് തെറ്റുപറ്റിയെന്നും ആളുമാറിയതില്‍ ക്ഷമ ചോദിക്കുന്നെന്നും ട്വീറ്റ് ചെയ്തു.

Latest Stories

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ