'പട്ടാഭിരാമന്‍ സത്യസന്ധനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍': കണ്ണന്‍ താമരക്കുളം

“പട്ടാഭിരാമന്‍” സത്യസന്ധനായ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. നടന്‍ ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് “പട്ടാഭിരാമന്‍”. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍.

“അന്ന”ത്തെ ദൈവമായി കാണുന്ന തലമുറയില്‍പ്പെട്ട ആളാണ് പട്ടാഭിരാമന്‍. 28ാമത് ട്രാന്‍സ്ഫര്‍ വാങ്ങിച്ചാണ് പട്ടാഭിരാമന്‍ തിരുവനന്തപുരത്ത് എത്തുന്നത്, അവിടെ നിന്നാണ് കഥയുടെ തുടക്കം എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ബൈജു സന്തോഷ് അവതരിപ്പിക്കുന്ന വത്സന്‍ എന്ന കഥാപാത്രവും ധര്‍മജനും ഹരീഷ് കണാരനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും പട്ടാഭിരാനും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ്. ഈ നാല് കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

ചിത്രത്തില്‍ നായികമാരായി എത്തുന്നത് മിയയും ഷീലു അബ്രാഹുമാണ്. പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍, മാധുരി എന്നിവര്‍ അവതരിപ്പിക്കുന്ന മറ്റ് പവര്‍ഫുള്‍ സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ എല്ലാ സീനിലും ഭക്ഷണം ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഭക്ഷണം ഇല്ലാത്ത ഒരു സീന്‍ പോലും ചിത്രത്തിലില്ല. ഹ്യൂമറില്‍ തുടങ്ങുന്ന ചിത്രം തുടര്‍ന്ന് ത്രില്ലര്‍ ആവുകയും അവസാനം ഒരു സസ്‌പെന്‍സുമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക