'പട്ടാഭിരാമന്‍ സത്യസന്ധനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍': കണ്ണന്‍ താമരക്കുളം

“പട്ടാഭിരാമന്‍” സത്യസന്ധനായ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. നടന്‍ ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് “പട്ടാഭിരാമന്‍”. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍.

“അന്ന”ത്തെ ദൈവമായി കാണുന്ന തലമുറയില്‍പ്പെട്ട ആളാണ് പട്ടാഭിരാമന്‍. 28ാമത് ട്രാന്‍സ്ഫര്‍ വാങ്ങിച്ചാണ് പട്ടാഭിരാമന്‍ തിരുവനന്തപുരത്ത് എത്തുന്നത്, അവിടെ നിന്നാണ് കഥയുടെ തുടക്കം എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ബൈജു സന്തോഷ് അവതരിപ്പിക്കുന്ന വത്സന്‍ എന്ന കഥാപാത്രവും ധര്‍മജനും ഹരീഷ് കണാരനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും പട്ടാഭിരാനും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ്. ഈ നാല് കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

ചിത്രത്തില്‍ നായികമാരായി എത്തുന്നത് മിയയും ഷീലു അബ്രാഹുമാണ്. പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍, മാധുരി എന്നിവര്‍ അവതരിപ്പിക്കുന്ന മറ്റ് പവര്‍ഫുള്‍ സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ എല്ലാ സീനിലും ഭക്ഷണം ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഭക്ഷണം ഇല്ലാത്ത ഒരു സീന്‍ പോലും ചിത്രത്തിലില്ല. ഹ്യൂമറില്‍ തുടങ്ങുന്ന ചിത്രം തുടര്‍ന്ന് ത്രില്ലര്‍ ആവുകയും അവസാനം ഒരു സസ്‌പെന്‍സുമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു