പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപ കൊലക്കേസിൽ അറസ്റ്റിൽ

‘ചലഞ്ചിംഗ് സ്റ്റാർ’ എന്നറിയപ്പെടുന്ന കന്നഡ സൂപ്പർ താരം ദർശൻ കൊലപാതകക്കേസിൽ മൈസൂരിൽ അറസ്റ്റിലായി. ചിത്രദുർഗയിൽ നിന്നുള്ള രേണുക സ്വാമി എന്നയാളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദർശനെ കസ്റ്റഡിയിലെടുത്തത്.

ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുകയും ചെയ്‌തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപോർട്ടുകൾ.

ചോദ്യം ചെയ്യലിൽ നടൻ ദർശൻ്റെ നിർദ്ദേശപ്രകാരമാണ് രേണുക സ്വാമി യെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ദർശൻ്റെ കൺമുന്നിൽ വെച്ച് കൊലപ്പെടുത്തുകയും ദർശൻ്റെ വസതിയിലെ ഗാരേജിൽ വെച്ച് ആയുധങ്ങൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തതായും റിപോർട്ടുകൾ പറയുന്നു. നടനോടൊപ്പം 10 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

ചിത്രദുർഗ സ്വദേശിയായ എസ് രേണുകസ്വാമി (33) ആണ് കൊല്ലപ്പെട്ടത്. കാമാക്ഷിപാല്യയിലെ അഴുക്കുചാലിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ദർശൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി