സ്വത്തുക്കള്‍ വിറ്റ് സിനിമ എടുത്തു, എന്നാല്‍ തിയേറ്ററില്‍ വന്‍ ഫ്‌ളോപ്പ്; 'എമര്‍ജന്‍സി' ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി പുറത്ത്‌

കങ്കണ റണാവത് ചിത്രം ‘എമര്‍ജന്‍സി’ ഇനി ഒ.ടി.ടിയിലേക്ക്. ജനുവരി 17ന് തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ ഫ്‌ളോപ്പ് ആയിരുന്നു. മാര്‍ച്ച് 17ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നത്. 60 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 17.47 കോടി രൂപ മാത്രമേ തിയേറ്ററില്‍ നിന്നും നേടാനായിട്ടുള്ളു. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാ ഗാന്ധിയുടെ ജീവിതവും ഓപറേഷന്‍ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

കങ്കണ ഇന്ദിരാ ഗാന്ധിയായി വേഷമിട്ട ചിത്രത്തില്‍ അനുപം ഖേര്‍, ശ്രേയസ് താല്‍പദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമന്‍, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, സിനിമ റിലീസ് ചെയ്യുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സിഖ് സംഘടനകള്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. സിനിമ റിലീസ് ചെയ്യണമെങ്കില്‍ 13 കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കളഞ്ഞ കങ്കണയുടെ നിലപാട് ചര്‍ച്ചയായിരുന്നു. സിനിമയുടെ ആത്മാവ് കളയാന്‍ പറ്റില്ല എന്നായിരുന്നു കങ്കണ പറഞ്ഞത്.

സിനിമ തിയേറ്ററില്‍ എത്തിയ ശേഷം ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്താല്‍ മതിയായിരുന്നുവെന്നും കങ്കണ പ്രതികരിച്ചിരുന്നു. സെന്‍സര്‍ ചെയ്യാന്‍ വൈകിയതും, തിയേറ്ററിലെ മോശം പ്രകടനവും കണ്ടായിരുന്നു കങ്കണയുടെ പ്രസ്താവന. ഒ.ടി.ടിയില്‍ ആണെങ്കില്‍ തനിക്ക് മികച്ച ഡീല്‍ ലഭിച്ചേനെ. അങ്ങനെയാണെങ്കില്‍ സെന്‍സര്‍ഷിപ്പ് നടത്തേണ്ടി വരില്ലായിരുന്നു എന്നായിരുന്നു കങ്കണ പറഞ്ഞത്.

എമര്‍ജന്‍സി ചെയ്യുന്നതിനായി തന്റെ സ്വത്തുക്കള്‍ അടക്കം കങ്കണ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം നിര്‍മ്മാണവും കങ്കണ തന്നെയായിരുന്നു. ചിത്രീകരണത്തിനായി പാര്‍ലിമെന്റ് വിട്ടു നല്‍കണമെന്ന് കങ്കണ അപേക്ഷ നല്‍കിയ വാര്‍ത്തകളും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രതീക്ഷക്കൊത്ത് സിനിമ ഉയര്‍ന്നില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ