നായകന് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു; കൂടെ ദുൽഖറും?

കമൽഹാസനും മണിരത്നവും ഇന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. പക്ഷേ രണ്ടുപേരും ഒന്നിച്ച് ഒരൊറ്റ സിനിമ മാത്രമേ ചെയ്തിട്ടൊള്ളൂ. 1987 ൽ പുറത്തിറങ്ങിയ നായകൻ എന്ന സിനിമയാണ് അത്. ഇപ്പോഴിതാ കമൽഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കമൽഹാസന്റെ 234 മത് ചിത്രമായിരിക്കും #KH234

തൃഷയാണ് നായികയായി എത്തുന്നത്. മലയാളത്തിൽ നിന്നും സൂപ്പർ താരം ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മണി രത്നത്തിന്റെ ‘ഓക്കെ കൺമണി’ എന്ന ചിത്രത്തിലെ ദുൽഖറിന്റെ കഥാപാത്രം തമിഴ് സിനിമാലോകത്ത് ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ദുൽഖറിനെ കൂടാതെ തമിഴിൽ നിന്നും ജയം രവിയും ചിത്രത്തിലുണ്ടെന്നാണ് സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളിലടക്കം  വരുന്ന റിപ്പോർട്ടുകൾ.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ മണി രത്നം, കമൽഹാസൻ, ജി. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൽക്കി2898 AD, ശങ്കറിന്റെ ഇന്ത്യൻ 2 എന്നിവയാണ് കമൽഹാസന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. അതിനെല്ലാം ശേഷമായിരിക്കും #KH234 തുടങ്ങുക.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ