നായകന്‍ കാളിദാസ് ജയറാം ; 'രജ്‌നി'വരുന്നു

വിനില്‍ സ്‌കറിയ വര്‍ഗീസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാവുന്നു. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മലയാളത്തില്‍ ‘രജ്‌നി’ എന്നും തമിഴില്‍ ‘അവള്‍ പെയര്‍ രജ്‌നി’ എന്നുമാണ് പേരിട്ടിരിക്കുന്നത്.

മോളിവുഡില്‍ തരംഗമായി മാറിയ ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്റെ തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍ ആണ് രജ്‌നിയുടെ മലയാളം സംഭാഷണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാളിദാസ്, നമിത പ്രമോദ്, റീബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് എന്നിവരെയാണ് പ്രധാന അഭിനേതാക്കള്‍.

അശ്വിന്‍ കെകുമാര്‍, കരുണാകരന്‍, ഷോണ്‍ റോമി എന്നിവരും ചിത്രത്തിലുണ്ട്. വിനില്‍ സ്‌കറിയ തന്നെയാണ് തിരക്കഥയും തമിഴ് പതിപ്പിന്റെ സംഭാഷണവും ഒരുക്കുന്നത്.ആര്‍ആര്‍ വിഷ്ണു ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

4 മ്യൂസിക്സ് ബാന്‍ഡാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നിലവില്‍ ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണത്തിലാണ് കളിദാസ് ജയറാം. തായ്വാനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ