നായകന്‍ കാളിദാസ് ജയറാം ; 'രജ്‌നി'വരുന്നു

വിനില്‍ സ്‌കറിയ വര്‍ഗീസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാവുന്നു. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മലയാളത്തില്‍ ‘രജ്‌നി’ എന്നും തമിഴില്‍ ‘അവള്‍ പെയര്‍ രജ്‌നി’ എന്നുമാണ് പേരിട്ടിരിക്കുന്നത്.

മോളിവുഡില്‍ തരംഗമായി മാറിയ ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്റെ തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍ ആണ് രജ്‌നിയുടെ മലയാളം സംഭാഷണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാളിദാസ്, നമിത പ്രമോദ്, റീബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് എന്നിവരെയാണ് പ്രധാന അഭിനേതാക്കള്‍.

അശ്വിന്‍ കെകുമാര്‍, കരുണാകരന്‍, ഷോണ്‍ റോമി എന്നിവരും ചിത്രത്തിലുണ്ട്. വിനില്‍ സ്‌കറിയ തന്നെയാണ് തിരക്കഥയും തമിഴ് പതിപ്പിന്റെ സംഭാഷണവും ഒരുക്കുന്നത്.ആര്‍ആര്‍ വിഷ്ണു ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

4 മ്യൂസിക്സ് ബാന്‍ഡാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നിലവില്‍ ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണത്തിലാണ് കളിദാസ് ജയറാം. തായ്വാനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി