'തലയിടിച്ച് വീര്‍ത്തു, പനി വന്നു.. അടുത്ത ആഴ്ച കോളജില്‍ പോകുമെന്നും ഞങ്ങള്‍ തമാശയായി പറയാറുണ്ട്'; മകനെ കുറിച്ച് കാജല്‍

മകന്റെ ആറാം മാസത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍. വളരെ പെട്ടെന്നാണ് മകന്‍ വളരുന്നത് എന്നാണ് കാജല്‍ പറയുന്നത്. ഏപ്രില്‍ 19ന് ആണ് കാജലിനും ഗൗതം കിച്ച്‌ലുവിനും നീല്‍ എന്ന മകന്‍ ജനിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയാണ് ഇതെന്നാണ് കാജല്‍ പറയുന്നത്.

കാജലിന്റെ കുറിപ്പ്:

കഴിഞ്ഞ ആറു മാസം ഇത്ര പെട്ടെന്ന് കടന്നു പോയെന്നോ, ഈ കാലത്ത് എന്നിലുണ്ടായ മാറ്റത്തെ കുറിച്ചോ എനിക്ക് വിശ്വസിക്കാനാവുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെ പേടിച്ചു നിന്ന യുവതിയില്‍ നിന്ന് കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്.

ജോലിക്കു പോകുന്നതും, നിനക്ക് സ്നേഹവും കരുതലും നല്‍കാനുള്ള സമയത്തില്‍ കുറവ് വരുത്തുന്നില്ല എന്നതിലും ബാലന്‍സ് കൊണ്ടുവരിക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഞാന്‍ ഇതിനെ മറ്റൊരു രീതിയില്‍ ആഗ്രഹിക്കുന്നില്ല. ഈ കാലം ഇത്ര രസകരമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. നീ ഇപ്പോള്‍ നിലത്തു കിടന്ന് ഉരുളും രണ്ട് വശത്തേക്കും ആടും. ഇത് എപ്പോഴും സംഭവിക്കും.

നിനക്ക് ആദ്യത്തെ പനി വന്നു, തലയിടിച്ച് വീര്‍ത്തു. പൂളിനും കടലിലും നീ ആദ്യമായി ഇറങ്ങി. ആദ്യമായി ഭക്ഷണം രുചിക്കാന്‍ ആരംഭിച്ചു. നീ അടുത്ത ആഴ്ച കോളജില്‍ പോയി തുടങ്ങുമെന്നും ഞാനും അച്ഛനും തമാശയായി പറയാറുണ്ട്. കാരണം അത്ര വേഗത്തിലാണ് സമയം പോകുന്നത്. നിസ്സഹായനായ നവജാത ശിശുവില്‍ നിന്ന് നീ വളരെ വേഗമാണ് പുറത്തിറങ്ങിയത്.

നിന്റെ ഓരോ ചെറിയ നിമിഷങ്ങളും എങ്ങനെയായിരുന്നു എന്നത് എന്നെ വിസ്മയിപ്പിക്കാറുണ്ട്. നിന്റെ അമ്മയായി ദൈവം എന്നെ അനുഗ്രഹിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും പ്രതിഫലം ലഭിക്കുന്നതുമായ ജോലിയാണ് ഇത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ