മമ്മൂട്ടിയുടെ പോസ്റ്ററില്‍ ചാണകം മെഴുകുന്ന അവസ്ഥ വരെ ഉണ്ടായി.. മമ്മൂട്ടിയെ തല്ലുന്ന സീനൊക്കെ അങ്ങനെ എടുത്തതാണ്: ജൂബിലി ജോയ്

കരിയറിലെ മോശം ഘട്ടത്തിന് ശേഷം മമ്മൂട്ടി തിരിച്ചു വന്ന ചിത്രമാണ് ‘ന്യൂഡല്‍ഹി’. ചിത്രം ഡല്‍ഹിയില്‍ ചിത്രീകരിച്ചതിനെ കുറിച്ച് സിനിമയുടെ നിര്‍മാതാക്കളിലൊരാളായിരുന്ന ജൂബിലി ജോയ് എന്ന ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഡല്‍ഹിയിലെ ലൊക്കേഷന്‍ കണ്ടെങ്കിലും ആളുകള്‍ സിനിമയ്ക്ക് കേറിയാലോ എന്ന് വിചാരിച്ചാണ് സിനിമ എടുത്തത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. മമ്മൂട്ടിയുടെ സിനിമാ പോസ്റ്ററുകളില്‍ ചിലര്‍ ചാണകം മെഴുകുന്ന അവസ്ഥ വരെ അന്ന് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം കാരണം നമുക്ക് കാശ് കിട്ടിയിട്ടുണ്ട്.

അപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമഘട്ടം വരുമ്പോള്‍ ഇട്ടെറിഞ്ഞു പോകുന്നത് ശരിയല്ലെന്ന് തോന്നി. ഇതൊന്നും മമ്മൂട്ടിക്ക് അറിയില്ല. കഥ വേണമെങ്കില്‍ ബാംഗ്ലൂരിലോ ചെന്നൈയിലോ കൊച്ചിയിലോ ഒക്കെ വെച്ച് എടുക്കാം. പക്ഷേ അത് നമ്മള്‍ ഡല്‍ഹി പൊളിറ്റിക്സ് ആക്കി മാറ്റി. ചിത്രീകരണം ഡല്‍ഹിയില്‍ തീരുമാനിച്ചു.

അന്നത്തെ കാലത്ത് ഡല്‍ഹിയില്‍ അധികം സിനിമകള്‍ ചിത്രീകരിച്ചിട്ടില്ല. അന്നത്തെ മമ്മൂട്ടിയുടെ മാര്‍ക്കറ്റ് വെച്ച്, ഈ ലൊക്കേഷന്‍ കണ്ടെങ്കിലും ആള്‍ക്കാര്‍ സിനിമയ്ക്ക് കയറട്ടെ എന്നുള്ള വിശ്വാസത്തിലാണ് നമ്മള്‍ ഡല്‍ഹിയില്‍ പോകുന്നത്. അന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് വധഭീഷണിയുണ്ട്.

ഷൂട്ടിംഗിനുള്ള തോക്ക് പോലും ഫ്ളൈറ്റില്‍ കയറ്റില്ലായിരുന്നു. ഞങ്ങള്‍ ജനുവരിയിലാണ് അവിടെ ചെല്ലുന്നത്. ഡല്‍ഹിയില്‍ ചെന്ന് ആദ്യത്തെ 10 ദിവസം റോഡുകളിലൊന്നും ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചില്ല. അങ്ങനെ കേരള ഹൗസിനകത്ത് വച്ച് ഷൂട്ടിംഗ് തുടങ്ങി. പൊലീസുകാര്‍ മമ്മൂട്ടിയെ തല്ലുന്ന സീനൊക്കെ അങ്ങനെ എടുത്തതാണ്.

പിന്നീട് ചിലരുടെ റെക്കമെന്‍ഡേഷനില്‍ പെര്‍മിഷനൊക്കെ എടുത്ത് ഷൂട്ടിന്റെ നല്ലൊരു ഭാഗവും പൂര്‍ത്തിയാക്കി. തീഹാര്‍ ജയിലിലെ ഷൂട്ടിന് മാത്രം അനുമതി കിട്ടിയില്ല. അത് വേറൊരു രീതിയില്‍ ചിത്രീകരിച്ചു. പൂജപ്പുരയില്‍ വെച്ചാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചത്.

വളരെ നന്നായി ആ സീനുകള്‍ എല്ലാം എടുക്കാന്‍ പറ്റി. എന്നാല്‍ ചിത്രം സെന്‍സറിന് കൊടുത്തപ്പോള്‍ ക്രൂരത കൂടുന്നു എന്ന് പറഞ്ഞ് ചില പ്രശ്നങ്ങള്‍ വന്നു. ഒരു ഫൈറ്റ് പോലും ആ ചിത്രത്തിലില്ല. പക്ഷേ പത്ത് ഫൈറ്റ് കണ്ട പ്രതീതി ആള്‍ക്കാരില്‍ വരുത്താന്‍ ജോഷിക്കായി. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ആ സിനിമ വിജയിച്ചു എന്നാണ് ജോയ് പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ