വാരിയംകുന്നനൊപ്പം പ്രധാന വേഷത്തില്‍ ജോയ് മാത്യുവും; ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എന്ന് അലി അക്ബര്‍

അലി അക്ബറിന്റെ “1921 പുഴ മുതല്‍ പുഴ വരെ” ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജോയ് മാത്യുവും. വയനാട് ചിത്രീകരണം നടക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജോയ് മാത്യുവും എത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. മലബാര്‍ ലഹള പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ് ആണ് നായക കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിലെ കേളോത്ത് തറവാട്ടില്‍ നടന്നു കൊണ്ടിരിക്കുകയാണ്. “”ഇന്ന് കേളോത്ത് തറവാട്ടിലാണ് ഷൂട്ടിംഗ്. സെറ്റ് വര്‍ക്ക് നടക്കുന്നു. വയനാട്ടിലെ ഷൂട്ടിംഗ് ഏകദേശം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. വയനാട്ടിലെ സര്‍വ്വജനങ്ങളും വളരെ സഹായകരമായ രീതിയിലാണ് നിന്നത്. ജോയ് മാത്യു ആണ് ഇന്ന് ഇവിടെ അഭിനയിക്കുന്നത്. അദ്ദേഹം വന്നിട്ട് നാലാമത്തെ ദിവസമാണ്”” എന്നാണ് അലി അക്ബര്‍ വാക്കുകള്‍.

ഷൂട്ടിംഗ് ഗംഭീരമായി പോകുന്നു എന്നാണ് ജോയ് മാത്യു വീഡിയോയില്‍ വ്യക്തമാക്കുന്നത്. മറ്റ് അണിയറപ്രവര്‍ത്തകരെയും ടെക്‌നിക്കല്‍ ടീമിനെയും അലി അക്ബര്‍ ലൈവിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന “വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അലി അക്ബറും സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദും, ഇബ്രാഹിം വേങ്ങരയും സിനിമ പ്രഖ്യാപിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാക്കിയാണ് അലി അക്ബറിന്റെ 1921 പുഴ മുതല്‍ പുഴ വരെ എത്തുന്നത്. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നന്‍ എന്നും ഇബ്രാഹിം വേങ്ങരയുടെത് ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നുമാണ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി