എനിക്ക് ഏറ്റവും ഇഷ്ടം ലാലേട്ടന്റെ ഇടിയാ, കിരീടത്തിലേയും പിന്നെ ആടു തോമയുടെയും ഇടി: ജോജു ജോര്‍ജ്

മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകളോടുള്ള ഇഷ്ടം വെളിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. ജോഷി സംവിധാനം ചെയ്യുന്ന “പൊറിഞ്ചു മറിയം ജോസി”ല്‍ പൊറിഞ്ചുവായി എത്തുകയാണ് ജോജു. പൊറിഞ്ചുവിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ സംഘട്ടന രംഗത്തോടെയാണ് തുടങ്ങുന്നത്. “സീനിന് മുന്നേ ആലോചിച്ചു തനിക്ക് ആരുടെ ഫൈറ്റ് സീനുകളാണ് ഇഷ്ടമെന്ന്. ഏറ്റവും ഇഷ്ടപ്പെട്ട ഇടി ലാലേട്ടന്റെ ആണല്ലോ, കിരീടത്തിലെ ഇടി, സ്ഫടികത്തിലെ ആടുതോമയുടെ ഇടി” എന്നാണ് ഒരു അഭിമുഖത്തനിടെ ജോജു വ്യക്തമാക്കുന്നത്.

തൃശൂരിലാണ് ഫൈറ്റ് സീന്‍ ചിത്രീകരിച്ചത്. ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററുകളേ ഉണ്ടായിരുന്നുള്ളു. പത്ത് മൂവായിരം പേരോളം ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.മിക്കവരെയും അറിയാം. ജോഷിയെ പ്രീതിപ്പെടുത്തുക എന്നതിനേക്കാള്‍ നാട്ടുകാരെ കണ്‍വിന്‍സ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളിയെന്നും അതിനാല്‍ ഒറിജിനല്‍ എന്ന തോന്നുന്ന വിധത്തിലായിരുന്നു അഭിനയിച്ചതെന്നും ജോജു പറയുന്നു.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറിയമായി എത്തുന്നത് നൈല ഉഷയാണ്, ജോസായി ചെമ്പന്‍ വിനോദും. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ചിത്രം ഇന്ന് തീയേറ്ററുകളിലേക്കെത്തും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക