കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തിന്റെ കഥയുമായി ജയരാജിന്റെ 'രൗദ്രം 2018'

വാണിജ്യ സിനിമകളിലൂടെയും സമാന്തര സിനിമകളിലൂടെയും ഒരുപോലെ സഞ്ചരിക്കുന്ന സംവിധായകനാണ് ജയരാജ്. ഇപ്പോഴിതാ കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തിന്റെ കഥയുമായി ജയരാജ് എത്തുകയാണ്. “രൗദ്രം 2018” എന്നു പേരിട്ടിരിക്കുന്ന ചിത്രം നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ്. പ്രളയ സമയത്തു ചെങ്ങന്നൂരിലെ പാണ്ടനാടില്‍ ഒരു വീട്ടില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

രണ്‍ജി പണിക്കരും കെ.പി.എ.സി ലീലയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പ്രളയ സമയത്തെ പ്രകൃതിയുടെ രൗദ്രഭാവമാണ് സിനിമയിലൂടെ ആവിഷ്‌ക്കരിക്കുന്നത്. ബിനു പപ്പുവും സബിതാ ജയരാജുമാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണും എഡിറ്റിംഗ് ജിനു ശോഭയും നിര്‍വഹിച്ചിരിക്കുന്നു. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നല്‍കുന്നത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്