കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തിന്റെ കഥയുമായി ജയരാജിന്റെ 'രൗദ്രം 2018'

വാണിജ്യ സിനിമകളിലൂടെയും സമാന്തര സിനിമകളിലൂടെയും ഒരുപോലെ സഞ്ചരിക്കുന്ന സംവിധായകനാണ് ജയരാജ്. ഇപ്പോഴിതാ കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തിന്റെ കഥയുമായി ജയരാജ് എത്തുകയാണ്. “രൗദ്രം 2018” എന്നു പേരിട്ടിരിക്കുന്ന ചിത്രം നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ്. പ്രളയ സമയത്തു ചെങ്ങന്നൂരിലെ പാണ്ടനാടില്‍ ഒരു വീട്ടില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

രണ്‍ജി പണിക്കരും കെ.പി.എ.സി ലീലയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പ്രളയ സമയത്തെ പ്രകൃതിയുടെ രൗദ്രഭാവമാണ് സിനിമയിലൂടെ ആവിഷ്‌ക്കരിക്കുന്നത്. ബിനു പപ്പുവും സബിതാ ജയരാജുമാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണും എഡിറ്റിംഗ് ജിനു ശോഭയും നിര്‍വഹിച്ചിരിക്കുന്നു. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നല്‍കുന്നത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍