പന്‍ഡോറയില്‍ പിന്നീട് എന്താണ് സംഭവിച്ചത്? 'അവതാര്‍ 2' വിസ്മയമാകുമ്പോള്‍...

അവതാര്‍ എന്ന സിനിമ ഒരുപാട് തവണ കണ്ടവരായിരിക്കും നമ്മളില്‍ ഏറെ പേരും. അതുകൊണ്ട് തന്നെ അവതാറിന്റെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ ഏറെ പ്രതീക്ഷയോടെ, ആകാംഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നാണ്. 2009ന് ശേഷം 13 വര്‍ഷങ്ങള്‍ എടുത്താണ് ജെയിംസ് കാമറൂണ്‍ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന വിസ്മയം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും ആഴമുള്ള കടല്‍ ഭാഗമായ മറിയാന ട്രെഞ്ചില്‍ അടക്കം ജെയിംസ് കാമറൂണ്‍ നടത്തിയ സാഹസിക യാത്രകള്‍ ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിനാല്‍ തന്നെ സിനിമപ്രേമികളുടെ ആകാംക്ഷയെ പരമാവധി ഉയര്‍ത്തിയാണ് അവതാറിന്റെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററില്‍ എത്തിയതും.

അവതാര്‍ അവസാനിക്കുന്നിടത്ത് നിന്നാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയി നായകനെ തേടി വരുന്ന വെല്ലുവിളി ആണ് രണ്ടാം ഭാഗം. ഈ സിനിമയുടെ ഹൃദയവും ആത്മാവും ജേക്ക് സള്ളിയുടെയും നെയ്ത്തിരിയുടെയും കുടുംബത്തെ കേന്ദ്രീകരിച്ചാണ്, പ്രത്യേകിച്ച് അവരുടെ കുട്ടികളെ. അവതാര്‍ കാടിന്റെ ഭംഗി കാണിച്ചെങ്കില്‍, രണ്ടാം ഭാഗത്തില്‍ കടലിന്റെ ഭംഗിയാണ് വിസ്മയിപ്പിക്കുന്നത്.

നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലെ മറ്റൊരു ദ്വീപും അവിടുത്തെ മനുഷ്യരും അവരുടെ ശൈലികളും രീതികളുമാണ് ഇത്തവണ ജെയിംസ് കാമറൂണ്‍ അവതരിപ്പിക്കുന്നത്. ഭൂമിക്ക് ശേഷം വാസ്യയോഗ്യമായ മറ്റൊരു ഗ്രഹമായ പാന്‍ഡോറ മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നു. അവിടെ ആധിപത്യം സ്ഥാപിക്കാനായി മനുഷ്യര്‍ എത്തുന്നതോടെയാണ് പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കാഴ്ചകള്‍ കാണാനാവുന്നത്. മൂന്ന് മണിക്കൂറില്‍ പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്ന സിനിമ. ഓരോ ഫ്രെയിമും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാണ് രണ്ടാം ഭാഗം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. വിഷ്വല്‍സിന്റെ കാര്യത്തില്‍ ഒരുപക്ഷേ ഇത് വരെ ഇറങ്ങിയ എല്ലാ സിനിമകള്‍ക്കും മുകളില്‍ നില്‍ക്കുന്ന സിനിമയാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍.

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് അവതാര്‍. 1200 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ, 24,000 കോടി കളക്ഷനാണ് നേടിയത്. ആ റെക്കോര്‍ഡ് രണ്ടാം ഭാഗം മറികടക്കും എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ ചുരുങ്ങിയത് 500 മില്യന്‍ ഡോളര്‍ അഥവാ ഏകദേശം 4135 കോടി രൂപ അവതാര്‍ നേടും. അവതാറിന്റെ മൂന്നാം ഭാഗം 2024 ഡിസംബറില്‍ എത്തുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. 2026ലും 2028ലും അവതാറിന്റെ നാലും അഞ്ചും ഭാഗങ്ങള്‍ കൂടി വരുമെന്നും കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.

1994ല്‍ ആയിരുന്നു അവതാര്‍ എന്ന സിനിമയുടെ ആശയം ജെയിംസ് കാമറൂണ്‍ ഉണ്ടാക്കുന്നത്. എന്നാല്‍ തന്റെ മനസിലുള്ള സിനിമ പകര്‍ത്താനുള്ള സാങ്കേതിക വിദ്യ നിലവില്‍ ഇല്ലെന്ന് മനസിലാക്കി 15 വര്‍ഷത്തോളം കാത്തിരുന്നാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയത്. അവതാര്‍, എന്ന പേര് പോലെ തന്നെ ലോക സിനിമയില്‍ ഒരു അവതാരപിറവി തന്നെ ആയിരുന്നു റെക്കോര്‍ഡുകള്‍ വാരി കൂട്ടിയ ഈ സിനിമ. നാവി ഭാഷ തയാറാക്കി, 2006ല്‍ ആയിരുന്നു ഫിക്ഷണല്‍ യൂണിവേഴ്സ് അടിസ്ഥാനമാക്കി കാമറൂണ്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. 2009ല്‍ പിറന്നത് ചരിത്രമാണ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ അവതാര്‍ 2 മറ്റൊരു ചരിത്രമാണ് കുറിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം