പന്‍ഡോറയില്‍ പിന്നീട് എന്താണ് സംഭവിച്ചത്? 'അവതാര്‍ 2' വിസ്മയമാകുമ്പോള്‍...

അവതാര്‍ എന്ന സിനിമ ഒരുപാട് തവണ കണ്ടവരായിരിക്കും നമ്മളില്‍ ഏറെ പേരും. അതുകൊണ്ട് തന്നെ അവതാറിന്റെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ ഏറെ പ്രതീക്ഷയോടെ, ആകാംഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നാണ്. 2009ന് ശേഷം 13 വര്‍ഷങ്ങള്‍ എടുത്താണ് ജെയിംസ് കാമറൂണ്‍ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന വിസ്മയം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും ആഴമുള്ള കടല്‍ ഭാഗമായ മറിയാന ട്രെഞ്ചില്‍ അടക്കം ജെയിംസ് കാമറൂണ്‍ നടത്തിയ സാഹസിക യാത്രകള്‍ ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിനാല്‍ തന്നെ സിനിമപ്രേമികളുടെ ആകാംക്ഷയെ പരമാവധി ഉയര്‍ത്തിയാണ് അവതാറിന്റെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററില്‍ എത്തിയതും.

അവതാര്‍ അവസാനിക്കുന്നിടത്ത് നിന്നാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയി നായകനെ തേടി വരുന്ന വെല്ലുവിളി ആണ് രണ്ടാം ഭാഗം. ഈ സിനിമയുടെ ഹൃദയവും ആത്മാവും ജേക്ക് സള്ളിയുടെയും നെയ്ത്തിരിയുടെയും കുടുംബത്തെ കേന്ദ്രീകരിച്ചാണ്, പ്രത്യേകിച്ച് അവരുടെ കുട്ടികളെ. അവതാര്‍ കാടിന്റെ ഭംഗി കാണിച്ചെങ്കില്‍, രണ്ടാം ഭാഗത്തില്‍ കടലിന്റെ ഭംഗിയാണ് വിസ്മയിപ്പിക്കുന്നത്.

നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലെ മറ്റൊരു ദ്വീപും അവിടുത്തെ മനുഷ്യരും അവരുടെ ശൈലികളും രീതികളുമാണ് ഇത്തവണ ജെയിംസ് കാമറൂണ്‍ അവതരിപ്പിക്കുന്നത്. ഭൂമിക്ക് ശേഷം വാസ്യയോഗ്യമായ മറ്റൊരു ഗ്രഹമായ പാന്‍ഡോറ മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നു. അവിടെ ആധിപത്യം സ്ഥാപിക്കാനായി മനുഷ്യര്‍ എത്തുന്നതോടെയാണ് പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കാഴ്ചകള്‍ കാണാനാവുന്നത്. മൂന്ന് മണിക്കൂറില്‍ പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്ന സിനിമ. ഓരോ ഫ്രെയിമും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാണ് രണ്ടാം ഭാഗം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. വിഷ്വല്‍സിന്റെ കാര്യത്തില്‍ ഒരുപക്ഷേ ഇത് വരെ ഇറങ്ങിയ എല്ലാ സിനിമകള്‍ക്കും മുകളില്‍ നില്‍ക്കുന്ന സിനിമയാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍.

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് അവതാര്‍. 1200 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ, 24,000 കോടി കളക്ഷനാണ് നേടിയത്. ആ റെക്കോര്‍ഡ് രണ്ടാം ഭാഗം മറികടക്കും എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ ചുരുങ്ങിയത് 500 മില്യന്‍ ഡോളര്‍ അഥവാ ഏകദേശം 4135 കോടി രൂപ അവതാര്‍ നേടും. അവതാറിന്റെ മൂന്നാം ഭാഗം 2024 ഡിസംബറില്‍ എത്തുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. 2026ലും 2028ലും അവതാറിന്റെ നാലും അഞ്ചും ഭാഗങ്ങള്‍ കൂടി വരുമെന്നും കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.

1994ല്‍ ആയിരുന്നു അവതാര്‍ എന്ന സിനിമയുടെ ആശയം ജെയിംസ് കാമറൂണ്‍ ഉണ്ടാക്കുന്നത്. എന്നാല്‍ തന്റെ മനസിലുള്ള സിനിമ പകര്‍ത്താനുള്ള സാങ്കേതിക വിദ്യ നിലവില്‍ ഇല്ലെന്ന് മനസിലാക്കി 15 വര്‍ഷത്തോളം കാത്തിരുന്നാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയത്. അവതാര്‍, എന്ന പേര് പോലെ തന്നെ ലോക സിനിമയില്‍ ഒരു അവതാരപിറവി തന്നെ ആയിരുന്നു റെക്കോര്‍ഡുകള്‍ വാരി കൂട്ടിയ ഈ സിനിമ. നാവി ഭാഷ തയാറാക്കി, 2006ല്‍ ആയിരുന്നു ഫിക്ഷണല്‍ യൂണിവേഴ്സ് അടിസ്ഥാനമാക്കി കാമറൂണ്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. 2009ല്‍ പിറന്നത് ചരിത്രമാണ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ അവതാര്‍ 2 മറ്റൊരു ചരിത്രമാണ് കുറിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക