അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റ്; '2024' ജഗദീഷിന്റെ വർഷം!

200ൽ അധികം സിനിമകളാണ് ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയത്. ഹിറ്റുകൾ മാത്രമല്ല, നിരവധി ഫ്‌ളോപ്പുകളും ഈ വർഷം മോളിവുഡിൽ ഉണ്ടായിട്ടുണ്ട്. ചിലത് തിയേറ്ററിൽ ഫ്‌ലോപ്പ് ആയെങ്കിലും ഒ.ടി.ടിയിൽ എത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചു. പ്രേക്ഷകശ്രദ്ധ നേടിയ ഹിറ്റ് സിനിമകളിലേക്ക് നോക്കിയാൽ അതിലെല്ലാം കാണാൻ സാധിക്കുന്ന ഒരു മുഖമുണ്ട്. അത് നടൻ ജഗദീഷിന്റേത് ആണ്.

2023 ൽ പുരുഷ പ്രേതം, പൂക്കാലം, ഗരുഡൻ, ഫാലിമി, നേര് തുടങ്ങിയ സിനിമകളിലൂടെ ജഗദീഷിന്റെ മറ്റൊരു മുഖം തന്നെയാണ് നമ്മൾ കണ്ടത്. എന്നാൽ ഈ കഥാപാത്രങ്ങളെ വരെ കവച്ചു വയ്ക്കുന്ന കഥാപാത്രങ്ങളുമായാണ് നടൻ ഈ വർഷം എത്തിയത്. ശരിക്കും പറഞ്ഞാൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു വർഷം.

ഏഴ് സിനിമകളാണ് ജഗദീഷിന്റേതായി ഈ വർഷം തിയേറ്ററിൽ എത്തിയത്. ഏഴും ഹിറ്റാവുകയും ചെയ്തു. ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലറിലായിരുന്നു തുടക്കം. ഡോ. സേവി പുന്നൂസ് ആയാണ് നടൻ ചിത്രത്തിൽ എത്തിയത്. ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്ന ചിത്രത്തിൽ വേറിട്ട വില്ലൻ വേഷത്തിലെത്തി നടൻ പ്രേക്ഷകരുടെ കയ്യടി നേടി.

പിന്നീട് പൃഥ്വിരാജിന്റേയും അനശ്വര രാജന്റെയും അച്ഛൻ സുദേവൻ ആയി ഗുരുവായൂർ അമ്പലനടയിലും എത്തി. ബേസിൽ ജോസഫും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയം നേടി. അച്ഛൻ വേഷത്തിൽ നടൻ എത്തിയ മറ്റൊരു സിനിമ വാഴ ആണ്. എന്നാൽ ആ കഥാപാത്രം അച്ഛൻ വേഷത്തിൽ നിന്നും മാറി നായകന്റെ മെന്റർ എന്ന നിലയിൽ ആയിരുന്നു.

ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോയും കൊള്ളാൻ നാണു എന്ന കഥാപാത്രമായെത്തിയ ജഗദീഷുമുള്ള രംഗം തീയേറ്ററിൽ കയ്യടി നേടിയിരുന്നു. എന്നാൽ കിഷ്‌കിന്ധാ കാണ്ഡത്തിലെ കഥാപാത്രം ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു. സുമദത്തൻ എന്ന ചെറിയ ഒരു വേഷത്തിലാണ് താരം വന്നതെങ്കിലും നിർണായകമായ ഒരു കഥാപാത്രമായിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം
ഷറഫൂദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹലോ മമ്മിയിലും ജഗദീഷ് കയ്യടി നേടി. ചിത്രത്തിലും അച്ഛൻ വേഷം തന്നെയാണ് ചെയ്തത്. സാമുവേൽ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഏറ്റവും അവസാനമായി ഉണ്ണി മുകുന്ദന്റെ മാർക്കോയിൽ ടോണി ഐസക്ക് എന്ന ക്രൂരനായ വില്ലനായാണ് നടൻ കയ്യടി നേടുന്നത്. മലയാളസിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളാണ് മാർക്കോയുടെ ഹൈലൈറ്റ്. ഗംഭീര കളക്ഷനും പ്രതികരണങ്ങളും നേടി തിയേറ്ററിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’.

വർഷത്തിന്റെ തുടക്കം മുതൽ അവസാനം വരെ താൻ അഭിനയിച്ച എല്ലാ സിനിമകളിലും കിടിലൻ വേഷങ്ങളിലാണ് താരം എത്തിയത്. ഇതോടെ ഈ വർഷം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാകുന്ന നടനായി മാറിയിരിക്കുകയാണ് ജഗദീഷ്. എന്തായാലും ഒരിടവേളയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങളിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയാണ് നടൻ നടത്തിയിരിക്കുന്നത്.

2025 ൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്താനുള്ള തയാറെടുപ്പിലാണ് താരം. അതുകൊണ്ട് തന്നെ ഇതിലും വ്യത്യസ്തമായ ഒരു നടനെ തീർച്ചയായും കാണാൻ സാധിക്കും എന്ന ഉറപ്പിക്കാം. എന്നാൽ കോമഡി വേഷങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട് എന്നുതന്നെ പറയാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ