ഞാന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ല.. മലയാളി നടിമാരെ പോലും അറിയില്ല, പിന്നയല്ലേ ബംഗാളി: ഇന്ദ്രന്‍സ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവത്ക്കരിച്ച് നടന്‍ ഇന്ദ്രന്‍സിന്റെ പ്രതികരണം. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടി. താന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

”എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നു കൊണ്ടിരിക്കും. ഇടയ്ക്ക് എരിയും പുളിയും ഒക്കെ വേണ്ടേ. അതിന് വേണ്ടിയാണ്. അതുകൊണ്ട് ഇന്‍ഡസ്ട്രിയ്‌ക്കോ ആര്‍ക്കോ ദോഷമൊന്നും വരില്ല. സര്‍ക്കാര്‍ എന്തെങ്കിലും വേണ്ടതുപോലെ ചെയ്യുമായിരിക്കും. പരാതികള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കുകയും ചെയ്യട്ടെ” എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

വാതിലില്‍ മുട്ടിയ നടിമാരുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്, ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താന്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു.

ഇപ്പോഴുള്ള മലയാളി നടിമാരെ പോലും തനിക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നാണ് നടന്‍ പറഞ്ഞത്. ആര്‍ക്ക് വേണോ എന്ത് വേണോ പറയാം. മുഖ്യമന്ത്രിക്ക് എതിരെയോ പ്രധാനമന്ത്രിക്ക് എതിരെയോ പറയാമല്ലോ. അതാണല്ലോ പെട്ടെന്ന് അറിയുന്നത്.

നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചര്‍ച്ചയാകുന്നത്. അതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. നമ്മുടെ സംഘടനയിലും സിനിമയിലും ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ആണുള്ളത്. എല്ലാവരും നന്നായി പോകുന്നുണ്ട്. പരാതിയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അന്വേഷിക്കണം എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു