ഞാന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ല.. മലയാളി നടിമാരെ പോലും അറിയില്ല, പിന്നയല്ലേ ബംഗാളി: ഇന്ദ്രന്‍സ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവത്ക്കരിച്ച് നടന്‍ ഇന്ദ്രന്‍സിന്റെ പ്രതികരണം. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടി. താന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

”എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നു കൊണ്ടിരിക്കും. ഇടയ്ക്ക് എരിയും പുളിയും ഒക്കെ വേണ്ടേ. അതിന് വേണ്ടിയാണ്. അതുകൊണ്ട് ഇന്‍ഡസ്ട്രിയ്‌ക്കോ ആര്‍ക്കോ ദോഷമൊന്നും വരില്ല. സര്‍ക്കാര്‍ എന്തെങ്കിലും വേണ്ടതുപോലെ ചെയ്യുമായിരിക്കും. പരാതികള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കുകയും ചെയ്യട്ടെ” എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

വാതിലില്‍ മുട്ടിയ നടിമാരുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്, ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താന്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു.

ഇപ്പോഴുള്ള മലയാളി നടിമാരെ പോലും തനിക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നാണ് നടന്‍ പറഞ്ഞത്. ആര്‍ക്ക് വേണോ എന്ത് വേണോ പറയാം. മുഖ്യമന്ത്രിക്ക് എതിരെയോ പ്രധാനമന്ത്രിക്ക് എതിരെയോ പറയാമല്ലോ. അതാണല്ലോ പെട്ടെന്ന് അറിയുന്നത്.

നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചര്‍ച്ചയാകുന്നത്. അതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. നമ്മുടെ സംഘടനയിലും സിനിമയിലും ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ആണുള്ളത്. എല്ലാവരും നന്നായി പോകുന്നുണ്ട്. പരാതിയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അന്വേഷിക്കണം എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി