'സ്ഫടികം' തെളിച്ച വഴിയെ ഈ സിനിമകളും

ആടുതോമയും ചാക്കോ മാഷും വീണ്ടും തിയേറ്ററില്‍ എത്തിയതിന്റെ ആഘോഷത്തിലാണ് മലയാളി പ്രേക്ഷകര്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറം ‘സ്ഫടികം’ തിയേറ്ററില്‍ എത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പ് തന്നെയാണ് സിനിമാസ്വാദകര്‍ നല്‍കുന്നത്. മോഹന്‍ലാലിന്റെ സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ മകന്‍ പ്രണവും തന്റെ ഹിറ്റ് സിനിമയുടെ റീ റിലീസുമായാണ് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ‘ഹൃദയം’, ‘പ്രേമം’ അടക്കമുള്ള സിനിമകള്‍ റീ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടൊപ്പം നിരവധി അന്യഭാഷാ സിനിമകളും റീ റിലീസ് ചെയ്യുകയാണ്.

2022 നവംബറില്‍ ഷാരൂഖ് ഖാന്‍-കജോള്‍ ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെ’ റീ റിലീസ് ചെയ്തിരുന്നു. മറാത്താ മന്ദിറില്‍ ‘പഠാന്‍’ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും ഡിഡിഎല്‍ജെയും ഒപ്പം തന്നെ പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു. 1995 ഒക്ടോബര്‍ 25ന് ആയിരുന്നു ഡിഡിഎല്‍ജെ ആദ്യം റിലീസ് ചെയ്തത്. വാലെന്റൈന്‍സ് ദിനത്തിന് മുന്നോടിയായി സിനിമ ഒരിക്കല്‍ക്കൂടി റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 10 മുതല്‍ സിനിമ വീണ്ടും ഇന്ത്യയിലെ 37 സിറ്റികളിലെ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്.

Dilwale Dulhania Le Jayenge crosses 1,200-week run at Maratha Mandir, Shah  Rukh Khan thanks fans - Hindustan Times

വാലെന്റൈന്‍സ് ദിനം പ്രമാണിച്ച് ഫെബ്രുവരി 10 മുതല്‍ ഹോളിവുഡ് ചിത്രം ‘ടൈറ്റാനിക്കും’ റീ റിലീസ് ചെയ്തിട്ടുണ്ട്. ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 1998ല്‍ ആയിരുന്നു ഇന്ത്യയില്‍ ആദ്യം റിലീസ് ചെയ്തത്.

9 Best Titanic Gifts: Games, Blu-rays, Books & More | IndieWire

വിജയ്യുടെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് ഫെബ്രുവരി 10ന് ‘കാവലന്‍’ സിനിമയും റീ റിലീസ് ചെയ്തിട്ടുണ്ട്. നൂറിലേറെ തിയേറ്ററുകളിലാണ് സിനിമ എത്തിയിരിക്കുന്നത്. സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡിഗാര്‍ഡി’ന്റെ തമിഴ് റീമേക്കാണ് കാവലന്‍.

ഫെബ്രുവരി 10 മുതല്‍ പ്രണവ് ചിത്രം ‘ഹൃദയ’വും റീ റിലീസ് ചെയ്തിട്ടുണ്ട്. കൊച്ചി പി.വി.ആറില്‍ മാത്രമാണ് സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈ, ബെംഗളൂരൂ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും. അല്‍ഫോണ്‍സ് പുത്രന്‍-നിവിന്‍ പോളി ചിത്രം ‘പ്രേമ’വും വാലന്റൈസ് ഡേ സ്‌പെഷ്യല്‍ ആയി തിയേറ്ററുകളിലെത്തും.

ഇത് കൂടാതെ ‘തമാശ’, ‘ജബ് വി മെറ്റ്’ എന്നീ ബോളിവുഡ് സിനിമകളും ‘ടിക്കറ്റ് ടു പാരഡൈസ്’ എന്ന ഇംഗ്ലീഷ് സിനിമയും, ‘വേദ്’ എന്ന മറാത്തി സിനിമയും ‘വിണ്ണൈതാണ്ടി വരുവായ’ എന്ന ഗൗതം വാസുദേവ് മേനോന്‍ സിനിമയും, കന്നഡ സിനിമ ‘ഗൂഗ്ലി’യും, തെലുങ്ക് ചിത്രം ‘ഗീതാഗോവിന്ദ’വും, ‘ലവ് നീ ബാവൈ’ എന്ന ഗുജറാത്തി സിനിമയും ഫെബ്രുവരി 10 മുതല്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ഈ പ്രണയ സിനിമകള്‍ ഒരാഴ്ചയോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ് പിവിആര്‍ സിനിമാസ്. എന്നാല്‍ സ്ഫടികം സിനിമയ്ക്ക് ലഭിച്ച ഹൈപ്പോ സ്വീകരണമോ ഈ സിനിമകള്‍ക്ക് കേരളത്തില്‍ നിന്നും ലഭിച്ചിട്ടില്ല.

Latest Stories

ഇറാനില്‍ എല്ലായിടത്തും ആക്രമണം നടത്തും; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

രാഷ്ട്രീയലാഭമുണ്ടാക്കാന്‍ എംവി ഗോവിന്ദന്‍ കള്ളം പ്രചരിപ്പിക്കുന്നു; നിയമനടപടിയ്‌ക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; സീത ക്രൂരമായ മർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് നിരീക്ഷണത്തിൽ

ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അപലപനീയം; യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍

WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ