'ബീജദാനത്തിന് ടൊവിനോ തോമസിനെ കിട്ടുമോ'; ഗെറ്റ് സെറ്റ് ബേബിയിലെ ഡയലോഗ് വന്നതിങ്ങനെ..

ഉണ്ണി മുകുന്ദന്‍ പുരുഷ ഗൈനക്കോളജിസ്റ്റ് ആയി വേഷമിട്ട ‘ഗെറ്റ് സെറ്റ് ബേബി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തില്‍ അഭിനയിക്കാതെ തന്നെ ഭാഗമായവരാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍. മോഹന്‍ലാല്‍ ശബ്ദസാന്നിധ്യമായി സിനിമയുടെ ഭാഗമായുണ്ട്. മമ്മൂട്ടി, ടൊവിനോ എന്നിവരുടെ പേര് മാത്രമാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്.

ടൊവിനോയുടെ പേരുള്‍പ്പെട്ട രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു. നടി ജുവല്‍ മേരി അവതരിപ്പിച്ച കഥാപാത്രം ബീജദാനത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാവാന്‍ ആഗ്രഹിക്കുന്ന ആളാണ്. ടൊവിനോ തോമസിന്റെ ബീജം ലഭിക്കുമോ എന്ന് ഈ കഥാപാത്രം ചോദിക്കുന്നുണ്ട്. ടൊവിനോ തോമസിനുള്ള താങ്ക്‌സ് കാര്‍ഡും ചേര്‍ത്താണ് ഈ വീഡിയോ പുറത്തുവിട്ടത്.

ടൊവിനോയും ഉണ്ണിയും സൗഹൃദം തന്നെയാണ് ഈ ഡയലോഗ് എത്താന്‍ കാരണം. ഷൂട്ടിങ് സമയത്ത് തന്നെ ഉണ്ണി മുകുന്ദന്‍ ടൊവിനോയെ ഈ കാര്യം വിളിച്ച് അവതരിപ്പിച്ചിരുന്നു. ഇത് ടൊവിനോ സമ്മതിക്കുകയും ചെയ്തു. മാത്രമല്ല, ടൊവിനോ നായകനായ നടികര്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനെയും പരാമര്‍ശിച്ചിരുന്നു.

അതേസമയം, ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ‘കിളിപോയി’, ‘കോഹിന്നൂര്‍’ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയും അയാള്‍ ഐവിഎഫ് സ്‌പെഷലിസ്റ്റ് ആയി മാറുന്നതുമാണ് ചിത്രം.

Latest Stories

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ