'അയാൾ ഒരു അഹങ്കാരിയാണ്, അദ്ദേഹം കസേരയിൽ ഇരുന്നാൽ മറ്റുള്ളവർ നിലത്ത് ഇരിക്കണം'; വടിവേലുവിനെതിരെ ആരോപണവുമായി ജയമണി

ഒരു കാലത്ത് തമിഴിൽ നിറഞ്ഞ് നിന്ന ഹാസ്യ നടനാണ് വടിവേലു. അക്കാലയളവിൽ അദ്ദേഹം അഭിനയിക്കാത്ത സിനിമകൾ കുറവായിരിക്കും. പലപ്പോഴും താരത്തിനെതിരെ സഹപ്രവർത്തകരിൽ പലരും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് നടൻ ജയമണി.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയമണി വടിവേലുവിനെതിരെ വിമർശനം ഉന്നയിച്ചത്.വടിവേലു ഒരു അഹങ്കാരിയാണ്. സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോലും കസേരയിൽ അദ്ദേഹം ഇരുന്നാൽ ബാക്കിയുള്ളവരൊക്കെ നിലത്ത് മാത്രമേ ഇരിക്കാവൂ എന്നാണ്. സിംഗമുത്തു ഉൾപ്പെടെ എല്ലാവരോടും അങ്ങനെയായിരുന്നുവെന്നും ജയമണി പറഞ്ഞു.

അതേസമയം ആഴ്ചകൾക്ക് മുൻപ് കോട്ടാച്ചിയും ജയമണി വടിവേലുവിനെതിരെ സംസാരിച്ചിരുന്നു. പ്രതിഫലമായി തങ്ങൾക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടൻ്റെ ആരോപണം. സുപ്പർ താരങ്ങൾക്കൊപ്പം വളർന്ന ഹാസ്യ നടനാണ് വടിവേലു. തമിഴിൽ ഒരു കാലത്ത് വടിവേലു അഭിനയിക്കാത്ത സിനിമകളില്ലായിരുന്നു. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് നടന് സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കേണ്ടതായി വന്നിരുന്നു.

കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും നടൻ സിനിമയിൽ സജീവമായിരിക്കുകയാണിപ്പോൾ. ഇതിനോട് അനുബന്ധിച്ച് വടിവേലുവിനെ കുറിച്ച് ഗുരുതരമായ ചില ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. വടിവേലുവിനൊപ്പം ഹാസ്യ കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങളെ വളരാൻ അദ്ദേഹം സമ്മതിക്കില്ലെന്ന് ചിലർ ആരോപിച്ചിരുന്നു. സമാനമായ കാര്യങ്ങൾ വീണ്ടും നടനെതിരെ ഉയർന്നു വരികയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക