അന്നെന്തോ കൈയില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് വേദിയില്‍ എത്തി ‘ഹലോ കുട്ടിച്ചാത്തന്‍’ താരങ്ങള്‍. 13 വര്‍ഷം മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലാണ് ഹലോ കുട്ടിച്ചാത്തന്‍. സീരിയലില്‍ കുട്ടപ്പായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നവനീത് തമ്പിയാണ്. സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമായ വിവിയെ അവതരിപ്പിച്ചത് നടന്‍ ഷെയ്ന്‍ നിഗം ആണ്.

നടിയും നര്‍ത്തകിയുമായ ശ്രദ്ധ ഗോകുല്‍ വര്‍ഷ എന്ന കഥാപത്രമായാണ് വേഷമിട്ടത്. വിവിയും വര്‍ഷയും കണ്ടുമുട്ടിയ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷെയ്ന്‍ നിഗത്തിന്റെ ഫാന്‍സ് മീറ്റിനിടയിലാണ് നടന് സര്‍പ്രൈസ് നല്‍കികൊണ്ട് ശ്രദ്ധ എത്തിയത്.

കുട്ടിക്കാലത്തെ കൂട്ടുകാരിയെ ഏറെ സന്തോഷത്തോടെയാണ് ഷെയ്ന്‍ സ്വീകരിച്ചത്. ഷൂട്ടിംഗിനിടെ ഷെയ്‌നിന്റെ കയ്യില്‍ നിന്നും ഒരടി കിട്ടിയ സംഭവം ശ്രദ്ധ വേദിയില്‍ പറയുന്നുണ്ട്. ”ഷെയ്ന്‍ അന്നേ കാലിബറുള്ള ആളാണ്. സൂപ്പര്‍ ഡാന്‍സര്‍ മുതല്‍ ഞങ്ങള്‍ക്ക് പരിചയമുണ്ട്.. ഒരു വെള്ളച്ചാട്ടത്തിന് അരികിലായിരുന്നു ഷൂട്ട്.”

”കണ്ടിന്യൂറ്റി പോയി കഴിഞ്ഞാല്‍ ഡയറക്ടര്‍ സാര്‍ വഴക്കു പറയും. ഇവന്‍ വെള്ളമെടുത്ത് മേലേക്ക് ഒഴിച്ചുകൊണ്ടിരുന്നു. സാര്‍ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ദേഷ്യത്തില്‍ ചെറുതായൊന്നു ഇവനെ തള്ളി. അവന്‍ വീണു. അവിടുന്ന് എണീറ്റ് പടേന്നൊരു അടി” എന്നാണ് ശ്രദ്ധ പറയുന്നത്.

”അന്ന് എന്തോ കയ്യില്‍ നിന്നു പോയതാണ്. ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്” എന്നാണ് ശ്രദ്ധയ്ക്ക് മറുപടിയായി ഷെയ്ന്‍ പറഞ്ഞത്. അതേസമയം, അഭിരാമി സുരേഷ്, അഭയ് തമ്പി എന്നിവരും സീരിയലില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക