അന്നെന്തോ കൈയില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് വേദിയില്‍ എത്തി ‘ഹലോ കുട്ടിച്ചാത്തന്‍’ താരങ്ങള്‍. 13 വര്‍ഷം മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലാണ് ഹലോ കുട്ടിച്ചാത്തന്‍. സീരിയലില്‍ കുട്ടപ്പായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നവനീത് തമ്പിയാണ്. സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമായ വിവിയെ അവതരിപ്പിച്ചത് നടന്‍ ഷെയ്ന്‍ നിഗം ആണ്.

നടിയും നര്‍ത്തകിയുമായ ശ്രദ്ധ ഗോകുല്‍ വര്‍ഷ എന്ന കഥാപത്രമായാണ് വേഷമിട്ടത്. വിവിയും വര്‍ഷയും കണ്ടുമുട്ടിയ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷെയ്ന്‍ നിഗത്തിന്റെ ഫാന്‍സ് മീറ്റിനിടയിലാണ് നടന് സര്‍പ്രൈസ് നല്‍കികൊണ്ട് ശ്രദ്ധ എത്തിയത്.

കുട്ടിക്കാലത്തെ കൂട്ടുകാരിയെ ഏറെ സന്തോഷത്തോടെയാണ് ഷെയ്ന്‍ സ്വീകരിച്ചത്. ഷൂട്ടിംഗിനിടെ ഷെയ്‌നിന്റെ കയ്യില്‍ നിന്നും ഒരടി കിട്ടിയ സംഭവം ശ്രദ്ധ വേദിയില്‍ പറയുന്നുണ്ട്. ”ഷെയ്ന്‍ അന്നേ കാലിബറുള്ള ആളാണ്. സൂപ്പര്‍ ഡാന്‍സര്‍ മുതല്‍ ഞങ്ങള്‍ക്ക് പരിചയമുണ്ട്.. ഒരു വെള്ളച്ചാട്ടത്തിന് അരികിലായിരുന്നു ഷൂട്ട്.”

”കണ്ടിന്യൂറ്റി പോയി കഴിഞ്ഞാല്‍ ഡയറക്ടര്‍ സാര്‍ വഴക്കു പറയും. ഇവന്‍ വെള്ളമെടുത്ത് മേലേക്ക് ഒഴിച്ചുകൊണ്ടിരുന്നു. സാര്‍ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ദേഷ്യത്തില്‍ ചെറുതായൊന്നു ഇവനെ തള്ളി. അവന്‍ വീണു. അവിടുന്ന് എണീറ്റ് പടേന്നൊരു അടി” എന്നാണ് ശ്രദ്ധ പറയുന്നത്.

”അന്ന് എന്തോ കയ്യില്‍ നിന്നു പോയതാണ്. ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്” എന്നാണ് ശ്രദ്ധയ്ക്ക് മറുപടിയായി ഷെയ്ന്‍ പറഞ്ഞത്. അതേസമയം, അഭിരാമി സുരേഷ്, അഭയ് തമ്പി എന്നിവരും സീരിയലില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു