ഇതൊരു ഫാസിസ്റ്റ് സമീപനമാണ്, പരിപാടിക്ക് വേണ്ട സാമ്പത്തിക സഹായം പോലും ആരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല; ഫാറൂഖ് കോളേജിനെതിരെ ഫിലിം ക്ലബ്ബ് ഭാരവാഹികൾ

കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് ജിയോ ബേബിയെ ഒഴിവാക്കിയ സംഭവത്തിൽ വിദ്യാർത്ഥി യൂണിയനെതിരെയും കോളേജ് മാനേജ്മെന്റിനെതിരെയും പ്രതിഷേധവുമായി ഫിലിം ക്ലബ്ബ് ഭാരവാഹികൾ രംഗത്ത്.

ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്ന് പറഞ്ഞാണ് ജിയോ ബേബിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്. എം. എസ്. എഫിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയനാണ് ഫാറൂഖ് കോളേജിൽ നിലവിലുള്ളത്.

‘പരിപാടി തീരുമാനിക്കുമ്പോൾ യൂണിയൻ പറഞ്ഞത് ഒരു സഹായവും ഉണ്ടാവില്ലെന്നായിരുന്നു. പരിപാടിക്ക് വേണ്ട സാമ്പത്തിക സഹായമൊന്നും മാനേജ്‌മൻ്റിൻ്റേയോ യൂണിയന്റേയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ക്ലബ് സ്വന്തം നിലയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അതിഥിയെ ക്ഷണിച്ച് ഒരുക്കങ്ങളെല്ലാം പൂർത്തിയായി ഏറ്റവും ഒടുവിലാണ് പരിപാടി റദ്ദാക്കുന്നത്. നീട്ടിവെക്കുക പോലുമല്ല. ഒരു ചർച്ചയും കൂടാതെ പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നു.
ഇതൊരു ഫാഷിസ്റ്റ് സമീപനമാണ്.’ എന്നാണ് ഫിലിം ക്ലബ്ബ് ഭാരവാഹികൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഇന്നലെ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ ഡോ. ടി മൻസൂർ അലി രാജിവെച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി ജിയോ ബേബി രംഗത്തെത്തിയപ്പോഴാണ് സംഭവം വാർത്തയായത്. ജിയോ ബേബിയ്ക്ക് പിന്തുണയുമായി സാമൂഹിക- സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക