'ശ്രുതി ഹാസന് വേണ്ടി സോഹ അലിഖാനെയും സാമന്തയ്ക്ക് വേണ്ടി ശ്രുതിയെയും ഉപേക്ഷിച്ചപ്പോള്‍ അവരും ഇങ്ങനെയാകും ചിന്തിച്ചിരിക്കുക'; സാമന്തയെ തേപ്പുകാരിയാക്കിയ സിദ്ധാര്‍ത്ഥിന് വിമര്‍ശനം

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയായിരുന്നു. സാമന്തയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വകാര്യ ജീവിതത്തിലെ വൈരാഗ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിന് നടനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ശക്തമാവുകയാണ്.

”സ്‌കൂളിലെ ഒരു അദ്ധാപകനില്‍ നിന്നും ആദ്യം പഠിച്ച പാഠങ്ങളിലൊന്ന്… വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല… നിങ്ങളുടേത് എന്താണ്?” എന്നാണ് സിദ്ധാര്‍ഥ് കുറിച്ചിട്ടുള്ളത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ മുന്‍ കാമുകിമാരുടെ പട്ടിക അക്കമിട്ടു പറഞ്ഞു കൊണ്ട് ഒരു പ്രേക്ഷക ട്വീറ്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

”നിങ്ങള്‍ സോഹ അലി ഖാന് വേണ്ടി ഉപേക്ഷിച്ചപ്പോള്‍ മുന്‍ഭാര്യ മേഘ്‌നയും ഇങ്ങനെയാകും ചിന്തിച്ചിരിക്കുക. ശ്രുതി ഹാസന് വേണ്ടി ഉപേക്ഷിച്ചപ്പോള്‍ സോഹയും അതാവും കരുതിയിട്ടുണ്ടാവുക. സാമന്തയ്ക്കു വേണ്ടി ശ്രുതിയെ വിട്ടുപോയപ്പോള്‍ അവരും അങ്ങനെ തന്നെയാവും മനസിലാക്കിയിരിക്കുക” എന്നാണ് സ്വാതി ബെല്ലം എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ മറുപടി.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. നാലാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിവാഹമോചിതരാകുന്ന വാര്‍ത്ത താരങ്ങള്‍ പ്രഖ്യാപിച്ചത്.

2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. സാമന്ത ഒരു ഡിസൈനറുമായി ബന്ധത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍, ഈ രണ്ടുപേരില്‍ നിന്നും ഒരു പ്രസ്താവനയും ഇല്ല.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി