നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളി തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്നും ചിത്രത്തിലെ അഭിനയത്തിന് തന്നെ സംബന്ധിച്ച് മികച്ച പ്രതിഫലം ലഭിച്ചിരുന്നു എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘എന്നെ സംബന്ധിച്ച് ചുരുളി പ്രിയപ്പെട്ട സിനിമയാണ്. ലിജോ ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ പറ്റി. 18 ദിവസംകൊണ്ട് സിനിമ കഴിയുന്നു, ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇപ്പോഴും ‘ചുരുളി’ ആഘോഷിക്കപ്പെടുന്നു, ആളുകള്‍ തീയേറ്റര്‍ റിലീസ് ആവശ്യപ്പെടുന്നു. ഇന്ത്യയില്‍തന്നെ മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ പടത്തില്‍ പ്രധാനവേഷം ചെയ്യാന്‍ പറ്റി. എന്നെ സംബന്ധിച്ച് നല്ല പ്രതിഫലം ലഭിച്ചിരുന്നു. പൂര്‍ണ്ണമായും തിരക്കഥ വായിച്ചിട്ടാണ് സിനിമയില്‍ അഭിനയിച്ചത്’

‘ജോജുവിനോട് എങ്ങനെയാണ് ആശയവിനിമയം ചെയ്തത് എന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ പറ്റില്ല. ചുരുളിയില്‍ അഭിനയിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മള്‍ ഇല്ലാതായാലും ‘ചുരുളി’ നിലനില്‍ക്കും. തിരക്കഥ വായിച്ചു. ലിജോ ചേട്ടന്‍ അവസരം തന്നു. അതില്‍ അഭിനയിക്കുക. സിനിമ ഏത് പ്ലാറ്റ്‌ഫോമില്‍ വരും, തീയേറ്ററില്‍ വരുമോ എന്നൊന്നും നമ്മള്‍ ആലോചിക്കേണ്ട കാര്യമില്ല’.

‘ചുരുളി പോലെയുള്ള സിനിമ വന്നാല്‍ ഇനിയും ചെയ്യും. ഞാനൊരു നടനല്ലേ, ഇങ്ങനത്തെ വേഷം ചെയ്യില്ല എന്ന് എനിക്ക് പറയാന്‍ പറ്റുമോ? ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല. നന്മയുള്ള കഥാപാത്രങ്ങള്‍ എനിക്ക് കട്ട ബോറടിയാണ്. ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്’ എന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി