നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളി തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്നും ചിത്രത്തിലെ അഭിനയത്തിന് തന്നെ സംബന്ധിച്ച് മികച്ച പ്രതിഫലം ലഭിച്ചിരുന്നു എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘എന്നെ സംബന്ധിച്ച് ചുരുളി പ്രിയപ്പെട്ട സിനിമയാണ്. ലിജോ ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ പറ്റി. 18 ദിവസംകൊണ്ട് സിനിമ കഴിയുന്നു, ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇപ്പോഴും ‘ചുരുളി’ ആഘോഷിക്കപ്പെടുന്നു, ആളുകള്‍ തീയേറ്റര്‍ റിലീസ് ആവശ്യപ്പെടുന്നു. ഇന്ത്യയില്‍തന്നെ മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ പടത്തില്‍ പ്രധാനവേഷം ചെയ്യാന്‍ പറ്റി. എന്നെ സംബന്ധിച്ച് നല്ല പ്രതിഫലം ലഭിച്ചിരുന്നു. പൂര്‍ണ്ണമായും തിരക്കഥ വായിച്ചിട്ടാണ് സിനിമയില്‍ അഭിനയിച്ചത്’

‘ജോജുവിനോട് എങ്ങനെയാണ് ആശയവിനിമയം ചെയ്തത് എന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ പറ്റില്ല. ചുരുളിയില്‍ അഭിനയിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മള്‍ ഇല്ലാതായാലും ‘ചുരുളി’ നിലനില്‍ക്കും. തിരക്കഥ വായിച്ചു. ലിജോ ചേട്ടന്‍ അവസരം തന്നു. അതില്‍ അഭിനയിക്കുക. സിനിമ ഏത് പ്ലാറ്റ്‌ഫോമില്‍ വരും, തീയേറ്ററില്‍ വരുമോ എന്നൊന്നും നമ്മള്‍ ആലോചിക്കേണ്ട കാര്യമില്ല’.

‘ചുരുളി പോലെയുള്ള സിനിമ വന്നാല്‍ ഇനിയും ചെയ്യും. ഞാനൊരു നടനല്ലേ, ഇങ്ങനത്തെ വേഷം ചെയ്യില്ല എന്ന് എനിക്ക് പറയാന്‍ പറ്റുമോ? ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല. നന്മയുള്ള കഥാപാത്രങ്ങള്‍ എനിക്ക് കട്ട ബോറടിയാണ്. ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്’ എന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ