'ദുല്‍ഖര്‍ പുലിയാഡാ', ട്വീറ്റുമായി നെറ്റ്ഫ്‌ളിക്‌സ്; 'കുറുപ്പ്' ഒ.ടി.ടി റിലീസോ? ആകാംക്ഷയോടെ ആരാധകര്‍

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. “”ദുല്‍ഖര്‍ പുലിയാഡാ”” എന്ന ട്വീറ്റ് നെറ്റ്ഫ്‌ളിക്‌സിന്റെ മാന്‍ ക്രഷ് മണ്‍ഡേ (#MCM) എന്ന ഹാഷ്ടാഗില്‍ എത്തിയതാണ് ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ ഏതെങ്കിലും പുതിയ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനെത്തുന്നുണ്ടോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ചിത്രീകരണം പൂര്‍ത്തിയായ “കുറുപ്പ്” ഒ.ടി.ടി റിലീസ് ചെയ്‌തേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. കാര്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രസകരമായ കമന്റുകളാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഈ ട്വീറ്റിന് ലഭിക്കുന്നത്.

“”ദുല്‍ഖര്‍ സല്‍മാന്‍ പുലിയാണെന്നത് ഓകെ. എന്നാല്‍ കുറുപ്പ് തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് സ്ട്രീമിംഗ് ആരംഭിക്കരുത്””, “”കുറുപ്പിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആണോ ഇത്?”” എന്നിങ്ങനെയാണ് ചില കമന്റുകള്‍. “”മലയാളം ഒക്കെ അറിയുമോ”” എന്ന ഒരു കമന്റിന് “”പിന്നെ, മലയാളം അറിയാം”” എന്ന മറുപടിയും നെറ്റ്ഫ്‌ളിക്‌സിന്റെ അക്കൗണ്ടില്‍ നിന്നും വന്നിട്ടുണ്ട്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക