സല്യൂട്ട് ആദ്യം ഒപ്പുവെച്ചത് ഒ.ടി.ടി കരാര്‍; തിയേറ്റര്‍ ഉടമകളുടെ വാദങ്ങള്‍ക്ക് എതിരെ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ താരത്തിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫറര്‍ ഫിലിംസ്. സല്യൂട്ട് ചിത്രത്തിന്റെ ഒ.ടി.ടി കരാറാണ് ആദ്യം ഒപ്പുവച്ചത് എന്നാണ് വേഫറര്‍ ഫിലിംസിന്റെ വക്താവ് പറയുന്നത്.

ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒ.ടി.ടിയുമായി ധാരണയുണ്ടായിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹിച്ചിരുന്നത്. ഒ.ടി.ടിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ചിത്രം ഫെബ്രുവരി 14നു മുമ്പ് തിയേറ്ററില്‍ റിലീസ് ചെയ്യാം എന്ന ധാരണയുണ്ടായിരുന്നു.

എന്നാല്‍ കോവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 30ന് മുമ്പ് ചിത്രം ഒ.ടി.ടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനവും ആകും. അതുകൊണ്ടാണ് ഇപ്പോള്‍ സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് എന്നാണ് വക്താവ് പറയുന്നത്.

സല്യൂട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാര്‍ പാലിക്കാത്തതുമാണ് ദുല്‍ഖറിനെയും വേഫറര്‍ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണം എന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ ആരോപണം. ഇതിനെതിരെയാണ് നിര്‍മ്മാണക്കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

നവംബര്‍ മുതല്‍ വേഫറര്‍ ഫിലിംസ് കുറുപ്പ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഗുണ്ടാ ജയന്‍ ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. സല്യൂട്ട് തുടക്കത്തില്‍ ഒ.ടി.ടികള്‍ക്കായി നിര്‍മ്മിച്ച സിനിമയാണ്.

ഇതിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കോവിഡ് സാഹചര്യമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. തിയേറ്റര്‍ ഉടമകളുടെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, അവര്‍ തങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും വക്താവ് പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി