സല്യൂട്ട് ആദ്യം ഒപ്പുവെച്ചത് ഒ.ടി.ടി കരാര്‍; തിയേറ്റര്‍ ഉടമകളുടെ വാദങ്ങള്‍ക്ക് എതിരെ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ താരത്തിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫറര്‍ ഫിലിംസ്. സല്യൂട്ട് ചിത്രത്തിന്റെ ഒ.ടി.ടി കരാറാണ് ആദ്യം ഒപ്പുവച്ചത് എന്നാണ് വേഫറര്‍ ഫിലിംസിന്റെ വക്താവ് പറയുന്നത്.

ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒ.ടി.ടിയുമായി ധാരണയുണ്ടായിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹിച്ചിരുന്നത്. ഒ.ടി.ടിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ചിത്രം ഫെബ്രുവരി 14നു മുമ്പ് തിയേറ്ററില്‍ റിലീസ് ചെയ്യാം എന്ന ധാരണയുണ്ടായിരുന്നു.

എന്നാല്‍ കോവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 30ന് മുമ്പ് ചിത്രം ഒ.ടി.ടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനവും ആകും. അതുകൊണ്ടാണ് ഇപ്പോള്‍ സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് എന്നാണ് വക്താവ് പറയുന്നത്.

സല്യൂട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാര്‍ പാലിക്കാത്തതുമാണ് ദുല്‍ഖറിനെയും വേഫറര്‍ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണം എന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ ആരോപണം. ഇതിനെതിരെയാണ് നിര്‍മ്മാണക്കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

നവംബര്‍ മുതല്‍ വേഫറര്‍ ഫിലിംസ് കുറുപ്പ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഗുണ്ടാ ജയന്‍ ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. സല്യൂട്ട് തുടക്കത്തില്‍ ഒ.ടി.ടികള്‍ക്കായി നിര്‍മ്മിച്ച സിനിമയാണ്.

ഇതിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കോവിഡ് സാഹചര്യമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. തിയേറ്റര്‍ ഉടമകളുടെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, അവര്‍ തങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും വക്താവ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ