ഡോൺ പാലത്തറയുടെ 'ഫാമിലി' ഐ. എഫ്. എഫ്. കെ അന്താരഷ്ട്ര മത്സര വിഭാഗത്തിൽ; മമ്മൂട്ടി- ജ്യോതിക ഒന്നിക്കുന്ന 'കാതലും' പ്രദർശനത്തിന്;മലയാള ചിത്രങ്ങളുടെ പട്ടിക പുറത്ത്

സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളത്തിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ. നിരവധി ലോക സിനിമകൾ കാണാൻ സാധിക്കും എന്നതും വിഖ്യാത സംവിധായകരെ വരെ അടുത്ത കാണാനും സംവദിക്കാനും  അവസരം കിട്ടുമെന്നതു കൊണ്ടും  ഇത്തരം ഫിലിം ഫെസ്റ്റിവലുകൾ  സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്ക് കിട്ടുന്ന ഒരു വലിയ അവസരം തന്നെയാണ്.

ഇപ്പോഴിതാ ഇരുപത്തിയെട്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ. എഫ്. എഫ്. കെ) യുടെ മലയാള സിനിമകളുടെ പട്ടിക പുറത്തിറക്കി കേരള ചലച്ചിത്ര അക്കാദമി. പന്ത്രണ്ട് സിനിമകളാണ് മലയാളത്തിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്.

അതിൽ തന്നെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ‘ഫാമിലി’യും ഡോ. ഫാസിൽ റസാക്കിന്റെ ‘തടവും’ പ്രദർശിപ്പിക്കും . ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആകെ പന്ത്രണ്ട് സിനിമകളാണ് ഫെസ്റ്റിവലിന് തിരഞ്ഞെടുത്തിരിക്കുന്നത്.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ. ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍