ആ പാവം കന്നടക്കാരി പെണ്‍കുട്ടിയെ നോവിച്ച് ഡിവോഴ്‌സ് ചെയ്തു, പിന്നെ അമൃതയെ കെട്ടി..; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

നടന്‍ ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഗായിക അമൃത സുരേഷ് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്. ബാല ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് പലപ്പോഴും ആ വീട്ടില്‍ ചോര തുപ്പി കിടന്നിട്ടുണ്ട്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു. കള്ളം പറഞ്ഞാണ് തന്നെ വിവാഹം ചെയ്തത് എന്ന് അമൃത പങ്കുവച്ച വീഡിയോയില്‍ വിശദീകരിച്ചിരുന്നു.

ബാലയുടേത് രണ്ടാം വിവാഹമാണെന്ന് അമൃത അറിഞ്ഞത് പോലും വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു. പിതാവിന്റെ സുഹൃത്ത് കൂടിയായ സംഗീതസംവിധായകന്‍ രാജാമണിയാണ് ആ വിവരം കുടുംബത്തെ അറിയിച്ചത്. എങ്കിലും നിര്‍ബന്ധപ്രകാരം അമൃത ഈ വിവാഹം തന്നെ വേണമെന്ന് ശഠിച്ചു. ഒടുവില്‍ താന്‍ നേരിട്ട പീഡാനുഭവങ്ങള്‍ വീട്ടുകാരോട് പോലും പറയാതെ ഉള്ളില്‍ ഒതുക്കി എന്നാണ് അമൃത പറഞ്ഞത്.

ബാലയുടെ ആദ്യ വിവാഹം ഒരു കര്‍ണാടക സ്വദേശിനിയുമായിട്ട് ആയിരുന്നു എന്ന് അമൃത പരാമര്‍ശിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നു. രണ്ടാമതായി അമൃതയും, അമൃതയുമായുള്ള വിവാഹമോചന ശേഷം ഡോക്ടര്‍ എലിസബത്തിനെയും ബാല വിവാഹം ചെയ്തു. എന്നാല്‍ ബാലയുടെ ഒഫീഷ്യല്‍ പേജുകളില്‍ എവിടെയും അമൃതയ്ക്ക് മുന്‍പുള്ള വിവാഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

ഹിമ നിവേദ് കൃഷ്ണ എന്ന പ്രൊഫൈലില്‍ നിന്നും ബാലയുടെ ആദ്യ വിവാഹമോചനത്തിന്റെ രേഖയുടെ ഒരു ഭാഗം പങ്കുവച്ചിട്ടുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ”ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ച്, ഡിവോഴ്‌സ് ചെയ്തു.”

”അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ, അമൃത എന്ന പത്തൊന്‍പതുകാരിയെ വിവാഹം ചെയ്ത ബാല കുമാര്‍ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ. നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” എന്നാണ് പോസ്റ്റിലെ വാക്കുകള്‍.

ഈ കുറിപ്പ് അമൃത സുരേഷ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്റെ ഒരു പേജിന്റെ ഭാഗമാണ് പോസ്റ്റില്‍. ഇത് നടന്നിട്ടുള്ളത് 2008ല്‍ എന്നാണ് സൂചന. 2010ലായിരുന്നു ബാല അമൃതയെ വിവാഹം ചെയ്തത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു