വിജയകുമാര്‍ കാരണം സാമ്പത്തിക ബാദ്ധ്യത, തിരക്കഥയും മാറ്റി; കടുത്ത ആരോപണങ്ങളുമായി സംവിധായകന്‍

നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി സംവിധായകന്‍ സിദ്ദിഖ് കൊടിയത്തൂര്‍. വിജയകുമാറിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് തന്റെ ‘ആകാശം കടന്ന്’ സിനിമയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നുവെന്ന് സംവിധായകന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മേയ് 20ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടു പോവുകയായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് നടന്‍ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്‌ക്കെതിരെ നിലകൊള്ളുകയായിരുന്നു എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

ഇതുകാരണം തിരക്കഥയില്‍ മാറ്റം വരുത്തേണ്ടി വന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയില്‍ നടന്‍ നല്‍കിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം, നടിയും വിജയകുമാറിന്റെ മകളുമായ അര്‍ഥന ബിനുവിന്റെ തുറന്നു പറച്ചിലോടെ നടനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീട്ടിലേക്ക് ഗേറ്റ് ചാടിക്കടന്ന് വരുന്ന വീഡിയോ അര്‍ഥന പങ്കുവച്ചിരുന്നു. മരിക്കുന്നത് വരെ വിജയകുമാറിനെ താന്‍ അച്ഛന്‍ എന്ന് വിളിക്കില്ല എന്നും അര്‍ഥന പറഞ്ഞിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ