അട്ടപ്പാടിയില്‍ താമസിച്ച് തിരക്കഥ ഒരുക്കുന്നതിനിടെ ഹൃദയാഘാതം; നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാലോകം

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്നലെ രാത്രി 10.20ന് ആണ് ഷാനവാസ് മരിച്ചത്. പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാനായി അട്ടപ്പാടിയില്‍ താമസിക്കുന്നതിനിടെയാണ് സംവിധായകന് ഹൃദയാഘാതമുണ്ടായത്. ഒരു സിനിമ പോലെ തന്നെയായിരുന്നു ഇന്നലെ കോയമ്പത്തൂര്‍ കെജി ആശുപത്രിയില്‍ നിന്നും സംവിധായകനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 20-ന് ആണ് ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും ഗുരുതരമാവുകയുമായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെച്ചു. ഇതോടെയാണ് ഒന്നര മണിക്കൂര്‍ കൊണ്ട് 180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശ്രമം ആരംഭിച്ചത്.

പാലക്കാട് തങ്കം ആശുപത്രിയില്‍ നിന്നാണ് ഐസിയു സംവിധാനമുള്ള ആംബുലന്‍സ് എത്തിച്ചത്. സേലം-കൊച്ചി ദേശീയപാതയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആംബുലന്‍സ് കടന്നു പോകാന്‍ പൊലീസ് വഴിയൊരുക്കി. 6.20-ന് ആണ് കെജി ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടത്. 21 മിനിറ്റിനുള്ളില്‍ വാളയാറില്‍ എത്തി. 6.50ന് വാളയാര്‍ ടോള്‍ പ്ലാസ. 7.30ന് വടക്കഞ്ചേരി കടന്നു കുതിരാനിലേക്ക്.

പൊലീസിന്റെ ഇടപെടലില്‍ ആംബുലന്‍സ് സുഗമമായി കുതിരാന്‍ കടന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ മറ്റ് വാഹനങ്ങളെ ടോള്‍ ഒഴിവാക്കി കടത്തിവിട്ട് തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒമ്പത് മണിയോടെയാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20ന് മരിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. ഭാര്യ ശബ്‌നം, മകന്‍ ആദം. ഇന്ന് ഉച്ചയ്ക്ക് നണിപ്പുഴ ജുമാ മസ്ജിദില്‍ ആണ് ഖബറടക്കം. 2015-ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സൂഫിയും സുജാതയും ആണ് ഷാനവാസിന്റെ രണ്ടാമത്തെ ചിത്രം.

കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മാണം. മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു