അട്ടപ്പാടിയില്‍ താമസിച്ച് തിരക്കഥ ഒരുക്കുന്നതിനിടെ ഹൃദയാഘാതം; നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാലോകം

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്നലെ രാത്രി 10.20ന് ആണ് ഷാനവാസ് മരിച്ചത്. പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാനായി അട്ടപ്പാടിയില്‍ താമസിക്കുന്നതിനിടെയാണ് സംവിധായകന് ഹൃദയാഘാതമുണ്ടായത്. ഒരു സിനിമ പോലെ തന്നെയായിരുന്നു ഇന്നലെ കോയമ്പത്തൂര്‍ കെജി ആശുപത്രിയില്‍ നിന്നും സംവിധായകനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 20-ന് ആണ് ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും ഗുരുതരമാവുകയുമായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെച്ചു. ഇതോടെയാണ് ഒന്നര മണിക്കൂര്‍ കൊണ്ട് 180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശ്രമം ആരംഭിച്ചത്.

പാലക്കാട് തങ്കം ആശുപത്രിയില്‍ നിന്നാണ് ഐസിയു സംവിധാനമുള്ള ആംബുലന്‍സ് എത്തിച്ചത്. സേലം-കൊച്ചി ദേശീയപാതയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആംബുലന്‍സ് കടന്നു പോകാന്‍ പൊലീസ് വഴിയൊരുക്കി. 6.20-ന് ആണ് കെജി ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടത്. 21 മിനിറ്റിനുള്ളില്‍ വാളയാറില്‍ എത്തി. 6.50ന് വാളയാര്‍ ടോള്‍ പ്ലാസ. 7.30ന് വടക്കഞ്ചേരി കടന്നു കുതിരാനിലേക്ക്.

പൊലീസിന്റെ ഇടപെടലില്‍ ആംബുലന്‍സ് സുഗമമായി കുതിരാന്‍ കടന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ മറ്റ് വാഹനങ്ങളെ ടോള്‍ ഒഴിവാക്കി കടത്തിവിട്ട് തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒമ്പത് മണിയോടെയാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20ന് മരിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. ഭാര്യ ശബ്‌നം, മകന്‍ ആദം. ഇന്ന് ഉച്ചയ്ക്ക് നണിപ്പുഴ ജുമാ മസ്ജിദില്‍ ആണ് ഖബറടക്കം. 2015-ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സൂഫിയും സുജാതയും ആണ് ഷാനവാസിന്റെ രണ്ടാമത്തെ ചിത്രം.

കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മാണം. മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി