അട്ടപ്പാടിയില്‍ താമസിച്ച് തിരക്കഥ ഒരുക്കുന്നതിനിടെ ഹൃദയാഘാതം; നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാലോകം

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്നലെ രാത്രി 10.20ന് ആണ് ഷാനവാസ് മരിച്ചത്. പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാനായി അട്ടപ്പാടിയില്‍ താമസിക്കുന്നതിനിടെയാണ് സംവിധായകന് ഹൃദയാഘാതമുണ്ടായത്. ഒരു സിനിമ പോലെ തന്നെയായിരുന്നു ഇന്നലെ കോയമ്പത്തൂര്‍ കെജി ആശുപത്രിയില്‍ നിന്നും സംവിധായകനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 20-ന് ആണ് ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും ഗുരുതരമാവുകയുമായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെച്ചു. ഇതോടെയാണ് ഒന്നര മണിക്കൂര്‍ കൊണ്ട് 180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശ്രമം ആരംഭിച്ചത്.

പാലക്കാട് തങ്കം ആശുപത്രിയില്‍ നിന്നാണ് ഐസിയു സംവിധാനമുള്ള ആംബുലന്‍സ് എത്തിച്ചത്. സേലം-കൊച്ചി ദേശീയപാതയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആംബുലന്‍സ് കടന്നു പോകാന്‍ പൊലീസ് വഴിയൊരുക്കി. 6.20-ന് ആണ് കെജി ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടത്. 21 മിനിറ്റിനുള്ളില്‍ വാളയാറില്‍ എത്തി. 6.50ന് വാളയാര്‍ ടോള്‍ പ്ലാസ. 7.30ന് വടക്കഞ്ചേരി കടന്നു കുതിരാനിലേക്ക്.

പൊലീസിന്റെ ഇടപെടലില്‍ ആംബുലന്‍സ് സുഗമമായി കുതിരാന്‍ കടന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ മറ്റ് വാഹനങ്ങളെ ടോള്‍ ഒഴിവാക്കി കടത്തിവിട്ട് തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒമ്പത് മണിയോടെയാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20ന് മരിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. ഭാര്യ ശബ്‌നം, മകന്‍ ആദം. ഇന്ന് ഉച്ചയ്ക്ക് നണിപ്പുഴ ജുമാ മസ്ജിദില്‍ ആണ് ഖബറടക്കം. 2015-ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സൂഫിയും സുജാതയും ആണ് ഷാനവാസിന്റെ രണ്ടാമത്തെ ചിത്രം.

കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മാണം. മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു