ചിരി ഗ്യാരന്റി: മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകന്‍

മലയാള സിനിമയുടെ ഗതി തന്നെ തിരിച്ച സംവിധായകന്‍… പോഞ്ഞിക്കര, പ്യാരി, മണവാളന്‍, സ്രാങ്ക്, ദശമൂലം ദാമു, അങ്ങനെ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് കോമഡി കഥാപാത്രങ്ങള്‍… ഹാസ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ പുതുവഴി വെട്ടിയ സംവിധായകനാണ് ഷാഫി. മലയാളികള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക ഡയലോഗുകളും ഷാഫി സിനിമയിലേതാണ്. കരിയറില്‍ ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി.

ഷാഫിയുടെ മിക്ക സിനിമകളിലും സ്ഥിരം സാന്നിധ്യമാണ് സലിം കുമാര്‍. കൂടെയുള്ളവരെയൊക്കെ വെറും കാഴ്ചക്കാരാക്കി മാറ്റി സലിം കുമാര്‍ സ്രാങ്ക് ആയും മണവാളന്‍ ആയും തിരശീലയെ പിടിച്ചു കുലുക്കിയിരുന്നു. ഇടയ്ക്ക് തുടര്‍ പരാജയങ്ങളില്‍ മുങ്ങി താഴുകയായിരുന്ന ജയറാമിന് മേക്കപ്പ്മാന്റെ വേഷവും നല്‍കി വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവന്നു. വില്ലന്‍ വേഷങ്ങളില്‍ തളക്കപ്പെട്ടു കിടന്ന ബിജു മേനോന് ഊണിലും ഉറക്കത്തിലും ഫുഡും അടിയും എന്നീ രണ്ട് ചിന്തകള്‍ മാത്രമുള്ള ജോസേട്ടായിയുടെ വേഷം നല്‍കി തിരികെ കൊണ്ടുവന്നു. സുരാജിന് ഒരു പക്ഷെ അയാളെക്കാള്‍ പ്രശസ്തനായ ദശമൂലം ദാമുവിനെ നല്‍കി. പ്രതിഭകള്‍ നിറഞ്ഞു നിന്നൊരു ഫ്രെയ്മിലും ഇന്നസെന്റിന് ഒരുപാട് പെര്‍ഫോം ചെയ്യുവാന്‍ പോഞ്ഞിക്കരയെ സൃഷ്ടിച്ചു. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ പിറകിലാണെന്ന് നിരൂപകര്‍ വിമര്‍ശിച്ച മമ്മൂട്ടിയെ നായകനാക്കി തുടരെ തുടരെ കോമഡി സിനിമകള്‍ ഒരുക്കി. കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഷാഫിയുടെ കോമഡി കഥാപാത്രങ്ങളെയാണ്.

1995ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്‍മണി’ എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് ഷാഫിയുടെ തുടക്കം. സിദ്ദിഖ് റാഫി മെക്കാര്‍ട്ടിന്‍ സിനിമകളിലെ അസോസിയേറ്റ് ആയും ആദ്യ കാലത്ത് ഷാഫി ജോലി ചെയ്തു. 2001ല്‍ റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വ്വഹിച്ച ‘വണ്‍മാന്‍ ഷോ’ എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് ഷാഫി കടക്കുന്നത്. ഷാഫി സിനിമകള്‍ക്ക് കൂടുതലും രചന നിര്‍വ്വഹിച്ചിട്ടുള്ളത് ബെന്നി പി നായരമ്പലം ആണ്.

വലിച്ചുവാരി ഒരുപാട് സിനിമകള്‍ ചെയ്യുന്നത് ഷാഫി ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ഒരു വര്‍ഷം ഒരു ഹിറ്റ് ഷാഫിയുടെ അജണ്ടയാണ്. വണ്‍മാന്‍ ഷോയ്ക്ക് ശേഷം എത്തിയ ‘കല്യാണരാമന്‍’ ബ്ലോക്ക് ബസ്റ്ററായി. പിന്നാലെ എത്തിയ ‘പുലിവാല്‍കല്യാണ’വും ഹിറ്റ്. മമ്മൂട്ടി-ലാല്‍-രാജന്‍ പി ദേവ് കോമ്പോയെ ഒന്നിച്ചപ്പോള്‍ ‘തൊമ്മനും മക്കളും’ സൂപ്പര്‍ ഹിറ്റ്. അന്ന് തമിഴില്‍ കത്തി നിന്ന വിക്രമിനെയും അസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘മജ’ എന്ന തമിഴ് സിനിമ ചെയ്‌തെങ്കിലും ആവറേജില്‍ ഒതുങ്ങി. എന്നാല്‍ മലയാളത്തില്‍ ‘മായാവി’, ‘ചോക്ലേറ്റ്’, ‘ലോലിപ്പോപ്പ്’, ‘ചട്ടമ്പിനാട്’ തുടങ്ങി നിരവധി ഹിറ്റുകള്‍ ഒരുങ്ങി കൊണ്ടേയിരുന്നു.

കല്യാണരാമന് ശേഷം ദിലീപിനൊപ്പം ഒന്നിച്ച ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഹിറ്റ് ആയി മാറി. ‘മേക്കപ്പ് മാന്‍’, ‘ടു കണ്‍ട്രീസ്’ തുടങ്ങിയ സിനിമകളും സൂപ്പര്‍ ഹിറ്റുകളായി. 2022ല്‍ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഒരു നിമിഷം പോലും ബോറടിക്കാത്ത പടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ഷാഫിയുടെ വിജയം. അങ്ങനെ ഒരാള്‍ക്ക് മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മരണമില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ