തിരക്കഥ പൂര്‍ത്തിയായിട്ട് 12 വര്‍ഷം; അതിജീവനത്തിന്റെ കഥ പറഞ്ഞ് സംവിധായകന്‍

സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായാണ് “ഫൈനല്‍സ്”എത്തിയത്. ഒളിമ്പിക്‌സിന് തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസിന്റെ കഥ പറയുന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമ ഫിനിഷിങ് പോയിന്റിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ പി ആര്‍ അരുണ്‍ എടുത്തത് ഒരു പതിറ്റാണ്ടിലേറെയാണ്. 12 വര്‍ഷമായി തയാറായ തിരക്കഥയാണ് തിയേറ്ററുകളില്‍ കൈയ്യടി നേടുന്നതെന്ന് അരുണ്‍ ഒരു അഭമുഖത്തിനിടെ വ്യക്തമാക്കുന്നത്.

“”മഞ്ചേരിയില്‍ നടന്ന സെക്ലിങ് മത്സരത്തില്‍ സ്റ്റേറ്റ് ചാമ്പ്യനായ തിരുവനന്തപുരത്തുകാരി ഷൈനി സൈലസിനാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. പല കായിക പ്രതിഭകളുടെ ജീവിതത്തില്‍ നിന്നും മനസിലാക്കിയ കാര്യങ്ങള്‍ ചേര്‍ത്ത് വച്ചതാണ് ഫൈനല്‍സ്. ധാരാളം സൈക്ലിസ്റ്റുകളെ കണ്ടു സംസാരിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയായിട്ട് 12 വര്‍ഷമായി. പല സംവിധായകരെയും കണ്ടു. ശരിയായില്ല. മണിയന്‍പിള്ള രാജു നിര്‍മാണം ഏറ്റെടുത്ത് എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് ഫൈനല്‍സ് ഓണ്‍ ആയതെന്ന്”” അരുണ്‍ പറയുന്നു.

ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ എത്തുമ്പോള്‍ രജിഷയുടെ അച്ഛന്‍ വര്‍ഗീസായി സുരാജ് വെഞ്ഞാറമൂടാണ് എത്തുന്നത്. നിരഞജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ എത്തിയിട്ടുണ്ട്. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മാണം. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു