തിരക്കഥ പൂര്‍ത്തിയായിട്ട് 12 വര്‍ഷം; അതിജീവനത്തിന്റെ കഥ പറഞ്ഞ് സംവിധായകന്‍

സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായാണ് “ഫൈനല്‍സ്”എത്തിയത്. ഒളിമ്പിക്‌സിന് തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസിന്റെ കഥ പറയുന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമ ഫിനിഷിങ് പോയിന്റിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ പി ആര്‍ അരുണ്‍ എടുത്തത് ഒരു പതിറ്റാണ്ടിലേറെയാണ്. 12 വര്‍ഷമായി തയാറായ തിരക്കഥയാണ് തിയേറ്ററുകളില്‍ കൈയ്യടി നേടുന്നതെന്ന് അരുണ്‍ ഒരു അഭമുഖത്തിനിടെ വ്യക്തമാക്കുന്നത്.

“”മഞ്ചേരിയില്‍ നടന്ന സെക്ലിങ് മത്സരത്തില്‍ സ്റ്റേറ്റ് ചാമ്പ്യനായ തിരുവനന്തപുരത്തുകാരി ഷൈനി സൈലസിനാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. പല കായിക പ്രതിഭകളുടെ ജീവിതത്തില്‍ നിന്നും മനസിലാക്കിയ കാര്യങ്ങള്‍ ചേര്‍ത്ത് വച്ചതാണ് ഫൈനല്‍സ്. ധാരാളം സൈക്ലിസ്റ്റുകളെ കണ്ടു സംസാരിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയായിട്ട് 12 വര്‍ഷമായി. പല സംവിധായകരെയും കണ്ടു. ശരിയായില്ല. മണിയന്‍പിള്ള രാജു നിര്‍മാണം ഏറ്റെടുത്ത് എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് ഫൈനല്‍സ് ഓണ്‍ ആയതെന്ന്”” അരുണ്‍ പറയുന്നു.

ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ എത്തുമ്പോള്‍ രജിഷയുടെ അച്ഛന്‍ വര്‍ഗീസായി സുരാജ് വെഞ്ഞാറമൂടാണ് എത്തുന്നത്. നിരഞജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ എത്തിയിട്ടുണ്ട്. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മാണം. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക